ഏപ്രില്‍ ഫൂളല്ല, പെട്രോളിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറച്ചു
ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവാണ് വിലകുറയ്ക്കാൻ കാരണം
ദില്ലി: രാജ്യത്ത് പെട്രോള്‍ വിലയില്‍ 3.77 രൂപയുടെയും ഡീസല്‍ വിലയില്‍ 2.91 രൂപയുടെയും കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വന്‍കുറവാണ് നിരക്ക് കുറയ്ക്കാന്‍ കാരണം.
ഏറെ നാളുകള്‍ക്ക് ശേഷമാണ് പെട്രോള്‍ വിലയില്‍ വലിയ മാറ്റം വരുത്തിയത്. പെട്രോളിയം കമ്പിനികളുടെ ദ്വൈവാര യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമായത്.പെട്രോളിയം കമ്പിനികളുടെ ദ്വൈവാര യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമായത്. രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധനവില പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് വില കുറയ്ക്കാനുള്ള തീരുമാനം.
ഒക്ടോബറിലാണ് രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിച്ചത്. പെട്രോള്‍ വില ലിറ്ററിന് 28 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 6 പൈസയാണ് അന്ന് കുറച്ചത്.അസംസ്‌കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിലയിലുണ്ടായ ഏറ്റകുറച്ചിലുകളും രൂപ ഡോളറിലുണ്ടായ മാറ്റവുമാണ് പെട്രോള്‍ വിലയെ ബാധിച്ചത്.