Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.എഫ് സമരത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് നാലു കോടി നഷ്ടം.

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ പ്രൊവിഡന്റ് ഫണ്ട് നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നഗരത്തിലെ ഗാര്‍മെന്റ് ഫാക്‌റി തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ബെംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി),കെ.എസ്.ആര്‍.ടി.സി എന്നിവയ്ക്ക് 4 കോടിയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍.80 കെ.എസ്.ആര്‍.ടി.സി ബസ്സുകളും 50 ബി.എം.ടി.സി ബസ്സുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു സമരക്കാര്‍ ബസ്സുകള്‍ കത്തിക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

ബി.എം.ടി.സി 1.66 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുളളത്. സമരത്തില്‍ ഒരു ബി.എം.ടി.സി ബസ്സ് പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു.കല്ലേറില്‍ മിക്ക ബസ്സുകളുടെയും ചില്ലു തകര്‍ന്നു.31 ബസ്സുകള്‍ ഉപയോഗ ശൂന്യമായതായി ബി.എം.ടി.സി ചീഫ് ട്രാഫിക് മാനേജര്‍ ബി.സി രേണുകേശ്വര്‍ പറഞ്ഞു.

garmentworkers-1

കണ്ണീര്‍ വാതകം പ്രയോഗിച്ചും ലാത്തി വീശിയുമാണ് സമരക്കാരെ തുരത്തിയത്.പി.എഫ് നിയമഭേദഗതിയിലെ വിവാദത്തിനിടയാക്കിയ വ്യവസ്ഥകള്‍ പിന്‍വലിച്ചതോടെ നഗരം ശാന്തമായെങ്കിലും ചില സ്ഥലങ്ങളില്‍ ബുധനാഴ്ച്ച സംസ്ഥാന ആഭ്യന്തരമന്ത്രി ജി.പരമേശ്വര നിരോധനാജ്ഞപുറപ്പെടുവിച്ചിട്ടുണ്ട്.

തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗഗം താറുമാറായിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+