Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമാരസ്വാമി ഭരണകാലത്ത് എംഎല്‍എമാരുടെ ചോര്‍ത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ ചൂടുപിടിച്ച് ഫോണ്‍ ചോര്‍ത്തല്‍ വിവാദം. നിലവിലെ പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി ഒരു വിഭാഗം മാധ്യമങ്ങള്‍ ഓഡിയോ ക്ലിപ്പുകള്‍ സംപ്രേഷണം ചെയ്തതോടെയാണ് കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുക്കുന്നത്.സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡി (എസ്) സഖ്യത്തിന് വിശ്വാസ വോട്ടെടുപ്പില്‍ ഭരണം നഷ്ടപ്പെട്ട് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ആഴ്ചകള്‍ക്കിടയിലാണ് പുതിയ പ്രതിസന്ധി. മുന്‍ മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ ഭരണകാലത്ത് നിരവധി രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും പത്രപ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ബെംഗളൂരു പോലീസ് കമ്മീഷണര്‍ തസ്തികയിലേക്ക് കര്‍ണാടക പോലീസിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആഭ്യന്തര പോരാട്ടമായാണ് ഇത് ആരംഭിച്ചത്. ക്ലിപ്പുകള്‍ സംപ്രേഷണം ചെയ്തതോടെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, മുന്‍ ആഭ്യന്തരമന്ത്രി എം ബി പാട്ടീല്‍, നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ബിജെപി ആഭ്യന്തരമന്ത്രി ആര്‍ അശോക് എന്നിവരും ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്-ജെഡി (എസ്) സഖ്യം വിമത നിരയില്‍ നിന്നും ഭീഷണി നേരിട്ട 2018 നവംബറിലെ അനധികൃത ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 ഫോണ്‍ സംഭാഷണം പുറത്ത്

ഫോണ്‍ സംഭാഷണം പുറത്ത്


കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ബന്ധമുള്ള ഒരാളുമായി റാവു നടത്തിയ ടെലിഫോണ്‍ സംഭാഷമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് വിവാദം. കര്‍ണാടകയിലെ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞയാഴ്ചയാണ് ഇത് സംപ്രേഷണം ചെയ്തത്. ജൂലൈ 26 ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പയാണ് ആഗസ്റ്റ് രണ്ടിന് റാവുവിനെ കമ്മീഷണറായി നിയമിച്ചത്. എഡിജി റാങ്കിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റാവു, ബെംഗളൂരു പോലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവിനോട് ശുപാര്‍ശ ചെയ്യാന്‍ ഇടനിലക്കാരനായ ഫറാസിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്തു വന്നതില്‍ ഒരെണ്ണം. എല്ലാ മുതിര്‍ന്നവരെയും മറികടന്ന് ഒരു ജൂനിയര്‍ പോലീസ് ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും ഈ സംഭാഷണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

 വിവാദത്തിന് തുടക്കം

വിവാദത്തിന് തുടക്കം


കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡി (എസ്) സഖ്യം അധികാരത്തിലിരിക്കുമ്പോള്‍ കര്‍ണാടകയിലെ ഏതാനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് മത്സരിച്ച സമയത്തുണ്ടായെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ 17 ന് കുമാരസ്വാമി 1994 ബാച്ചിലെ ഐപിഎസ് ഓഫീസര്‍ അലോക് കുമാറിനെ - എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി. 21 എഡിജിപികളെ മറികടന്നാണ് അദ്ദേഹത്തെ കമ്മീഷണറായി നിയമിച്ചത്. ഈ നടപടി പോലീസില്‍ മാത്രമല്ല, സഖ്യത്തിനുള്ളിലും കോളിളക്കമുണ്ടാക്കി.

 ഉദ്യോഗസ്ഥര്‍ തമ്മില്‍ മത്സരം

ഉദ്യോഗസ്ഥര്‍ തമ്മില്‍ മത്സരം

കമ്മീഷണറായി നിയമിക്കുന്നതിനു മുമ്പ് നഗരത്തിലെ അഡീഷണല്‍ പോലീസ് കമ്മീഷണര്‍(ക്രിമിനല്‍) ആയിരുന്ന കുമാറിന് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താനും അധികാരമുണ്ടായിരുന്നു. എന്നാല്‍, ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ഭാസ്‌കര്‍ റാവു കമ്മീഷണറുടെ സ്ഥാനത്ത് നിന്ന് കുമാറിനെ ഒഴിവാക്കി. ബാറ്റണ്‍ സ്വീകരിക്കാന്‍ റാവു കമ്മീഷണറുടെ ഓഫീസില്‍ കാത്തുനില്‍ക്കുന്നുണ്ടെങ്കിലും കുമാര്‍ തന്റെ പിന്‍ഗാമിയെ ചുമതലപ്പെടുത്തുന്ന പതിവില്‍ നിന്ന് വിട്ടുനിന്നു. ഇതാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള മത്സരത്തിന് കാരണമായത്.

 പ്രതികരിക്കാനില്ലെന്ന്

പ്രതികരിക്കാനില്ലെന്ന്

അതേസമയം, ചോര്‍ന്ന ഓഡിയോ ക്ലിപ്പുകളെക്കുറിച്ചും ഫോണ്‍ ടാപ്പിംഗിനെക്കുറിച്ചും പ്രതികരിക്കാന്‍ റാവു തയ്യാറായിട്ടില്ല. എന്നിരുന്നാലും സംസ്ഥാന ഡിജിപി നീലമണി രാജുവിനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് മാസത്തിലേറെയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മാത്രമല്ല രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും ഫോണ്‍ ടാപ്പുചെയ്തതാണ് ഭാസ്‌കര്‍ റാവു ടാപ്പിംഗ് സംഭവത്തിലേക്ക് നയിച്ചതെന്ന് ബെംഗളൂരു ജെസിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. എംഎല്‍എമാരുടെയും ബ്യൂറോക്രാറ്റുകളുടെയും ഫോണുകള്‍ നിയമവിരുദ്ധമായി ടാപ്പുചെയ്യുന്നു. നിലവിലെ മുഖ്യമന്ത്രിയുടെ അടുത്ത നേതാക്കളെയും മറ്റ് നേതാക്കളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ''പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലിനായി ഒരു നിര്‍ദ്ദിഷ്ട ഫോര്‍മാറ്റ് ഉണ്ടെങ്കിലും, അഡീഷണല്‍ കമ്മീഷണര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരാഴ്ച ഫോണ്‍ ചോര്‍ത്തല്‍ അംഗീകരിക്കാന്‍ കഴിയും. എന്നിരുന്നാലും, രാഷ്ട്രീയക്കാരുടെയും അവരുടെ കൂട്ടാളികളുടെയും ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

 ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതെങ്ങനെ

ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതെങ്ങനെ

സര്‍ക്കാര്‍ സ്വത്തായ ചോര്‍ത്തിയ സംഭാഷണങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്നും പ്രാഥമിക അന്വേഷണം പരിശോധിച്ചു. ഓഗസ്റ്റ് 2 ന്, പോലീസ് കമ്മീഷണറെ മാറ്റുമ്പോള്‍, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ കോളുകള്‍ തടസ്സപ്പെടുത്തുന്ന ഒരു സാങ്കേതിക സെല്ലിലെ ഉദ്യോഗസ്ഥരോട് പെന്‍ ഡ്രൈവില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് ഇടനിലക്കാരനുമായുള്ള പുതിയ കമ്മീഷണറുടെ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡിംഗുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ചോര്‍ന്ന സംഭാഷണങ്ങള്‍ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍ വഴി ടെലിവിഷന്‍ ചാനലിലേക്കെത്തിയതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭാസ്‌കര്‍ റാവുവിനെ പോലീസ് കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് കുമാര്‍ സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്ച പിന്‍വലിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+