പിഐബി ഫാക്ട് ചെക്ക്: കേന്ദ്ര വിജ്ഞാപനത്തിന് 24 മണിക്കൂറിനുള്ളില്‍ സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധനയ്ക്കു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ (പി ഐ ബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം സ്റ്റേ ചെയ്ത് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി ഐ ബിയെ 'വ്യാജ വാര്‍ത്തകളുടെ വെല്ലുവിളി നേരിടാന്‍' നിയോഗിച്ച നടപടി സ്റ്റേ ചെയ്തത് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ബോംബെ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. ഏപ്രില്‍ 15 നാണ് ബോംബെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിശോധിച്ചത്. കേന്ദ്രത്തിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

എന്നാല്‍ കേസിന്റെ മെറിറ്റിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കോടതി വ്യക്തമാക്കി. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകമാണ് ഇത് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ കുനാല്‍ കമ്രയും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുമാണ് ഫാക്റ്റ് ചെക്ക് യൂണിറ്റിനെ അറിയിക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജമോ തെറ്റായതോ ആയ ഓണ്‍ലൈന്‍ ഉള്ളടക്കം ഫ്ലാഗുചെയ്യുന്നതിന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2021-ല്‍ കേന്ദ്രം കഴിഞ്ഞ വര്‍ഷം ചില ഭേദഗതികള്‍ കൊണ്ടുവന്നു. ഇത് പ്രകാരം ഈ ഫാക്ട് ചെക്ക് യൂണിറ്റ് വ്യാജവും സര്‍ക്കാരിന്റെ ബിസിനസിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഏതെങ്കിലും പോസ്റ്റുകള്‍ കാണുകയോ അറിയിക്കുകയോ ചെയ്താല്‍ അവരെ സോഷ്യല്‍ മീഡിയയില്‍ ഫ്ലാഗ് ചെയ്യും.
അത്തരത്തിലുള്ള ഒരു പോസ്റ്റ് ഫ്ലാഗ് ചെയ്തുകഴിഞ്ഞാല്‍, ഇടനിലക്കാരന് അത് നീക്കം ചെയ്യാനോ നിരാകരണം നല്‍കാനോ ഉള്ള ഓപ്ഷന് ഉണ്ട്. രണ്ടാമത്തെ ഓപ്ഷന് എടുക്കുമ്പോള്‍ ഇടനിലക്കാരന് നിയമനടപടി നേരിടേണ്ടി വരും. എന്നാല്‍ പുതിയ നിയമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുമെന്ന് പറഞ്ഞാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണ് എന്ന് ാരോപണം ഉയര്‍ന്നിരുന്നു. ആക്ഷേപമുയര്‍ന്നിരുന്നു. അശ്ലീലം, ആള്‍മാറാട്ടം അടക്കമുള്ള ഉള്ളടക്കങ്ങല്‍ നീക്കം ചെയ്യാനുള്ള പരാതികളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് 72 മണിക്കൂറിനകം നടപടിയെടുക്കണം എന്നാണ് ചട്ടം.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications