കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിശയെ എനിക്കറിയില്ലെന്ന് പീറ്റർ ഫ്രെഡറിക്ക്: ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് ദില്ലി പോലീസ്

Google Oneindia Malayalam News

ദില്ലി: ഗ്രേറ്റ തൻബർഗ് ടൂൾകിറ്റ് വിവാദത്തിൽ തന്റെ പേര് വലിച്ചിഴച്ച സംഭവത്തിൽ പ്രതികരിച്ച് പീറ്റർ ഫ്രെഡറിക്ക്. ദിശയെയോ നികിതയെയോ ശാന്താനുവിനെയോ അറിയില്ലെന്നാണ് എന്ന് യുഎസ് ആസ്ഥാനമായുള്ള എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പീറ്റർ ഫ്രീഡ്രിക്കിനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ടൂൾകിറ്റ് കേസിൽ ഫ്രീഡ്രിക്കും ദിഷാ രവിയും നികിത ജേക്കബും ശാന്തനു മുലുക്കും തമ്മിൽ ബന്ധമുണ്ടെന്ന ദില്ലി പോലീസ് ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം മൂന്ന് പേരെയും കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും.

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം; ബിജെപിക്ക് ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടിപഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം; ബിജെപിക്ക് ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടി

ടൂൾകിറ്റുമായി ബന്ധപ്പെട്ട കേസിൽ ദിശ, നികിത, ശാന്തനു എന്നിവരെ ചോദ്യം ചെയ്ത ശേഷം ഫ്രെഡ്രിക്കിനെ ചോദ്യം ചെയ്യുന്നതിനായി ഒരു ചോദ്യാവലി തയ്യാറാക്കുമെന്നുമാണ് ദില്ലി പോലീസ് നൽകുന്ന വിവരം. അതേ സമയം ടൂൾകിറ്റ് കേസിൽ ഫ്രെഡ്രിക്കിന്റെ പേര് എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടതെന്ന് അന്വേഷിച്ച് വരികയാണെന്നും ദില്ലി പോലീസ് വൃത്തങ്ങൾ പറയുന്നു.

 peter-1613

ഫെബ്രുവരി 15 ന് ദില്ലി പോലീസ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഫ്രെഡ്രിക്കിന്റെ പേര് ആദ്യമായി ഉയർന്നുവന്നത്. ഫ്രെഡ്രിക്കിന്റെ ട്വിറ്റർ അക്കൌണ്ടിൽ ടൂൾകിറ്റ് പ്രതിഷേധത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ഫ്രെഡ്രിക്ക് പീറ്ററിനെ പ്രതിഷേധിച്ച ടൂൾകിറ്റിലെ "ആരാണ് പിന്തുടരേണ്ടത്" എന്ന വിഭാഗത്തിൽ പരാമർശിച്ചുവെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയുടെ കെ 2 (കശ്മീർ-ഖാലിസ്ഥാൻ) ഡെസ്‌കിലെ ഒരു മുൻനിര പ്രവർത്തകനാണ് ഭീന്ദർ. ഫ്രെഡ്രിക് ഭാജൻ സിംഗ് ഭീന്ദർ, ഇക്ബാൽ ചൌധരി എന്നിവരുമായുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ടതോടെ 2006 മുതൽ ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.

കുറച്ചുകാലമായി അമേരിക്കയുടെ ഡ്രഗ് എൻ‌ഫോഴ്സ്മെൻറ് അഡ്മിനിസ്ട്രേഷന്റെ പേഴ്‌സൺ ഓഫ് ഇൻററസ്റ്റ് ആണ് ബിന്ദറെന്നും ദില്ലി പോലീസ് അവകാശപ്പെടുന്നുണ്ട്. ഭൈൻഡർ നിലവിൽ സൈക്കോളജിക്കൽ ഓപ്പറേഷൻസ് നടത്തുന്നുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ വിശദാംശങ്ങൾ ആരാഞ്ഞെങ്കിലും ഇതെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ ദില്ലി പോലീസിന് കഴിഞ്ഞിട്ടില്ല.

നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ തെറ്റായ വിവരങ്ങൾ കാര്യങ്ങൾ പ്രചരിപ്പിക്കുകയും അസംതൃപ്തിയും സൃഷ്ടിക്കുക എന്നതായിരുന്നു ടൂൾകിറ്റിന്റെ പ്രധാന ലക്ഷ്യമെന്നാണ് ദില്ലി പോലീസ് അവകാശപ്പെടുന്നത്. ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പെന്ന് ആരോപിക്കപ്പെടുന്ന പൊയറ്റിക് ജസ്റ്റിസ് ഫൌണ്ടേഷനുമായി ദിഷ, നികിത, ശാന്തനു എന്നിവർക്കുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്ന ദില്ലി പോലീസ് ഇവർ ചേർന്നാണ് ഈ ടൂൾകിറ്റ് സൃഷ്ടിച്ചതെന്നും പോലീസ് അവകാശപ്പെടുന്നു.

ഡല്‍ഹി പോലീസ് 74ാമത് റെയ്‌സിങ് ഡേ പരേഡ്, ചിത്രങ്ങള്‍

ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 13 നാണ് ദിശ രവിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തതെങ്കിലും ഫെബ്രുവരി 19 വരെ ദിഷ പോലീസ് കസ്റ്റഡിയിലായിരിക്കും. നികിത ജേക്കബും ശാന്തനുവും ഒളിവിൽ കഴിയുകയാണെന്നും പോലീസ് പറഞ്ഞു. ഔറംഗബാദിലെ ബോംബെ ഹൈക്കോടതി ബെഞ്ച് ഫെബ്രുവരി 16 ന് ശന്തനുവിന് 10 ദിവസത്തേക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. ടൂൾകിറ്റിനെക്കുറിച്ച് ട്വിറ്ററിൽ ഫ്രെഡറിക്ക് പരാമർശിച്ചതാണ് ടടൂൾകിറ്റുമായി ഫ്രെഡ്രറിക്കിനെ ബന്ധിപ്പിക്കുന്നതിനുള്ള കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

പ്രിയതാരം പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
Pieter Friedrich respond to Delhi police's allegation over connection with Disha Ravi in toolkit case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X