ഗാന്ധിവധം പുനരന്വേഷിക്കാന്‍ ഹര്‍ജി; പുതിയ അന്വേഷണ കമ്മീഷനെ നിയമിക്കണം
മുംബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പൊതു താത്പര്യഹര്‍ജി. എഴുത്തുകാരനും ഗവേഷകനുമായ ഡോ.പങ്കജ് ഫഡ്നവിസ് ആണ് ഹര്‍ജി നല്‍കിയത്. ഗാന്ധിവധത്തിനു പിന്നിലുളള ഗൂഢാലോചനകള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ ജെ എല്‍ കപൂര്‍ കമ്മീഷന് സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി .
ഗോഡ്സേയെ കൂടാതെ ഗാന്ധിജിയുടെ ഘാതകനായി മറ്റൊരാള്‍ കൂടിയുണ്ടെന്ന് സംശയിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഗോഡ്സേയുടെ കൈവശമുണ്ടായിരുന്ന തോക്ക് ഏഴു തിരകളുളളതായിരുന്നു. ഗാന്ധിജിയുടെ ശരീരത്തിന് നിന്നും കണ്ടെടുക്കാനായതും തോക്കില്‍ ബാക്കിയുണ്ടായിരുന്നതും നാലുവെടിയുണ്ടകളാണ്. നാലാമത്തെ വെടിയുതിര്‍ത്തത് ആര് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഇത്തരം ദുരൂഹതകള്‍ നീക്കം ചെയ്യുന്നതിനായി പുതിയ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നാണ് ഫഡ്നവിസ് പറയുന്നത്. ഗാന്ധി വധത്തില്‍ വീര്‍ സവര്‍ക്കരിന് പങ്കുണ്ടെന്നുളള കപൂര്‍ കമ്മീഷന്റ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്. മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂണ്‍ ആറിനു വാദം കേള്‍ക്കും..
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications