പികെ പാകിസ്താനിലായിരുന്നെങ്കില്‍ ആമിര്ഖാന് കൊല്ലപ്പെട്ടേനെ?
ദില്ലി: പി കെ എന്ന ചിത്രം ഇറങ്ങിയത് പാകിസ്താനില്‍ ആയിരുന്നെങ്കില്‍ ആമിര്ഖാന് കൊല്ലപ്പെട്ടേനെ എന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്റീന്. പാകിസ്താനിലോ ബംഗ്ലാദേശിലോ ആണ് ഈ ചിത്രമിറങ്ങിയതെങ്കില് നിര്‍മാതാവും സംവിധായകനും നടനും ഇപ്പോള്‍ കൊല്ലപ്പെട്ടേനെ. അല്ലെങ്കില്‍ ജയിലിനുള്ളില്‍ എത്തിയേനേ - തസ്ലീമ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ എഴുതി.
ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്ലീമ നസ്റീന് ബംഗ്ലാദേശിലാണ് ജനിച്ചത്. ബംഗാളി എഴുത്തുകാരിയായ നസ്റീന് ഇപ്പോള്‍ ദില്ലിയിലാണ് കഴിയുന്നത്. അറുപത് വര്‍ഷമായി രാജ്യം സംരക്ഷിച്ച മതേതര സ്വഭാവമാണ് പി കെ എന്ന ചിത്രത്തെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയെ പ്രാപ്തയാക്കിയത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഘര്‍ വാപസി പോലുള്ള പരിപാടികള്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണ്.

ജനങ്ങള്‍ എന്ത് വായിക്കണമെന്ന് അക്ഷരാഭ്യാസമില്ലാത്ത മൊല്ലാക്കമാരും ഏത് സിനിമ കാണണെന്ന് സംസ്കാരമില്ലാത്ത ബാബമാരും തീരുമാനിക്കുന്ന സമൂഹമാണ് നമ്മുടേത്. പി കെ എന്നത് ഒരു ഹിന്ദു വിരുദ്ധ സിനിമയല്ല. യുക്തസഹമായി ചിന്തിക്കുന്ന സിനിമയാണ് അത്. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്. അത് ആര്‍ക്കെങ്കിലും തടയാന്‍ പറ്റുന്ന കാര്യമല്ല.
പി കെയുടെ വിവാദമായ പോസ്റ്ററിനെക്കുറിച്ചും തസ്ലീമ നസ്റീന് പ്രതികരിച്ചു. അശ്ലീല പ്രദര്‍ശനത്തിന് ആമിര്‍ ഖാന്റെ പേരില്‍ കേസോ, ആ ടേപ് റെക്കോര്‍ഡര്‍ കൂടിയില്ലാതെ ആമിര്‍ ഖാനെ കാണണമെന്നായിരുന്നു എന്റെ ആഗ്രഹം. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഹൈന്ദവ സംഘടനകള്‍ പി കെ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications