Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമസോണില്‍ വിമാനം തകര്‍ന്ന് വീണു: ജീവനക്കാര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോ: ബ്രസീലിലെ ആമസോണില്‍ വിമാനം തകര്‍ന്ന് വീണു 14 മരണം. വിമാനത്തിലെ രണ്ട് ജീവനക്കാരും മരിച്ചവരില്‍ വരും. ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്. ആമസോണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ മനാസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബാഴ്‌സലോസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. അതേസമയം അപകടകാരണം അടക്കം കണ്ടെത്തിയിട്ടില്ല.

ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ എംബ്രയര്‍ നിര്‍മിച്ച ഇരട്ട എഞ്ചിന്‍ ടര്‍ബോപ്രോപ്പായ ഇഎംബി 110 ആണ് അപകടത്തില്‍പ്പെട്ട വിമാനം. ഈ വിമാനത്തില്‍ പതിനെട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. മനാസില്‍ നിന്ന് ബാഴ്‌സലോസിലേക്കുള്ള 90 മിനുട്ട് നീണ്ട യാത്രയിലായിരുന്നു വിമാനം. ആമസോണാസ് ഗവര്‍ണര്‍ വില്‍സന്‍ ലിമ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആവശ്യമായ സഹായം തന്റെ ടീം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

brazil-plane-crash

മനാസ് എയറോടാക്‌സ് എയര്‍ലൈന്‍ അപകടം നടന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം എത്ര പേര്‍ മരിച്ചുവെന്നോ, പരിക്കേറ്റവര്‍ എത്രയുണ്ടെന്നോ തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ മൗനം പാലിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ഈ സമയം സ്വകാര്യത മാനിച്ച് നിശബ്ദത പാലിക്കുകയാണെന്നും കമ്പനി പറഞ്ഞു.

അതേസമയം മരിച്ചവരില്‍ യുഎസ് പൗരന്മാരും ഉണ്ടെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. സ്‌പോര്‍ട്‌സ് ഫിഷിംഗിനായി ബാഴ്‌സലോസിലേക്ക് പോകുന്ന ബ്രസീലുകാരായിരുന്നു വിമാനത്തിലെ യാത്രക്കാരെന്നാണ് എയര്‍ലൈന്‍ കമ്പനി നല്‍കുന്ന സൂചന. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപടകമെന്നാണ് പ്രാഥമിക നിഗമനം. ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കനത്ത മഴയില്‍ ബാഴ്‌സലോസില്‍ ഇറങ്ങിയ വിമാനത്തിന് പക്ഷേ പ്രതികൂല കാലാവസ്ഥ പിടിച്ച് നില്‍ക്കാനായില്ല. റണ്‍വേയുടെ മധ്യത്തിലാണ് പൈലറ്റ് വിമാനം ഇറക്കിയത്. മുന്നില്‍ ഒന്നും കാണാന്‍ സാധിക്കുമായിരുന്നില്ല. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആമസോണാസ് സ്‌റ്റേറ്റ് സെക്യൂരിറ്റി സെക്രട്ടറി വിനീഷ്യസ് അല്‍മെയ്ഡ പറഞ്ഞു. ലാന്‍ഡിംഗ് സ്ട്രിപ്പില്‍ നിന്ന് ഒടുവില്‍ താഴേക്ക് പതിക്കുകയായിരുന്നു.

ചെളി നിറഞ്ഞ ഇടത്തായിരുന്നു ഈ വിമാനം തകര്‍ന്ന് കിടന്നിരുന്നത്. മുന്‍ ഭാഗം തകര്‍ന്ന് പോയതായും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിയന്‍ വ്യോമസേനയും, പോലീസും അപകടകാരണം അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തലസ്ഥാന നഗരിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവ തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.

അതേസമയം സംസ്ഥാനത്തിന് പുറത്തേക്ക് മൃതദേഹം കൊണ്ടുപോകുന്ന സമയം വൈകിയേക്കും. ഇവിടെ ടേക്കിനും, ലാന്‍ഡിംഗിനും രാത്രിയില്‍ അനുമതിയില്ല. പുലര്‍ച്ചെ അഞ്ച് മണിക്ക് മനാസില്‍ നിന്ന് നാവിക സേന വിമാനത്തില്‍ അന്വേഷണ സംഘം അടക്കം എത്തും. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം കുടുംബത്തിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+