ആമസോണില്‍ വിമാനം തകര്‍ന്ന് വീണു: ജീവനക്കാര്‍ ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു
റിയോ ഡി ജനീറോ: ബ്രസീലിലെ ആമസോണില്‍ വിമാനം തകര്‍ന്ന് വീണു 14 മരണം. വിമാനത്തിലെ രണ്ട് ജീവനക്കാരും മരിച്ചവരില്‍ വരും. ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്. ആമസോണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ മനാസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബാഴ്സലോസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. അതേസമയം അപകടകാരണം അടക്കം കണ്ടെത്തിയിട്ടില്ല.
ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ എംബ്രയര്‍ നിര്‍മിച്ച ഇരട്ട എഞ്ചിന് ടര്‍ബോപ്രോപ്പായ ഇഎംബി 110 ആണ് അപകടത്തില്‍പ്പെട്ട വിമാനം. ഈ വിമാനത്തില്‍ പതിനെട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. മനാസില്‍ നിന്ന് ബാഴ്സലോസിലേക്കുള്ള 90 മിനുട്ട് നീണ്ട യാത്രയിലായിരുന്നു വിമാനം. ആമസോണാസ് ഗവര്‍ണര്‍ വില്സന് ലിമ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആവശ്യമായ സഹായം തന്റെ ടീം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മനാസ് എയറോടാക്സ് എയര്‍ലൈന്‍ അപകടം നടന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം എത്ര പേര് മരിച്ചുവെന്നോ, പരിക്കേറ്റവര്‍ എത്രയുണ്ടെന്നോ തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ മൗനം പാലിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ഈ സമയം സ്വകാര്യത മാനിച്ച് നിശബ്ദത പാലിക്കുകയാണെന്നും കമ്പനി പറഞ്ഞു.
അതേസമയം മരിച്ചവരില്‍ യുഎസ് പൗരന്മാരും ഉണ്ടെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. സ്പോര്‍ട്സ് ഫിഷിംഗിനായി ബാഴ്സലോസിലേക്ക് പോകുന്ന ബ്രസീലുകാരായിരുന്നു വിമാനത്തിലെ യാത്രക്കാരെന്നാണ് എയര്‍ലൈന്‍ കമ്പനി നല്കുന്ന സൂചന. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപടകമെന്നാണ് പ്രാഥമിക നിഗമനം. ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കനത്ത മഴയില്‍ ബാഴ്സലോസില്‍ ഇറങ്ങിയ വിമാനത്തിന് പക്ഷേ പ്രതികൂല കാലാവസ്ഥ പിടിച്ച് നില്ക്കാനായില്ല. റണ്‍വേയുടെ മധ്യത്തിലാണ് പൈലറ്റ് വിമാനം ഇറക്കിയത്. മുന്നില്‍ ഒന്നും കാണാന്‍ സാധിക്കുമായിരുന്നില്ല. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആമസോണാസ് സ്റ്റേറ്റ് സെക്യൂരിറ്റി സെക്രട്ടറി വിനീഷ്യസ് അല്‍മെയ്ഡ പറഞ്ഞു. ലാന്‍ഡിംഗ് സ്ട്രിപ്പില്‍ നിന്ന് ഒടുവില്‍ താഴേക്ക് പതിക്കുകയായിരുന്നു.
ചെളി നിറഞ്ഞ ഇടത്തായിരുന്നു ഈ വിമാനം തകര്‍ന്ന് കിടന്നിരുന്നത്. മുന്‍ ഭാഗം തകര്‍ന്ന് പോയതായും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിയന്‍ വ്യോമസേനയും, പോലീസും അപകടകാരണം അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തലസ്ഥാന നഗരിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവ തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.
അതേസമയം സംസ്ഥാനത്തിന് പുറത്തേക്ക് മൃതദേഹം കൊണ്ടുപോകുന്ന സമയം വൈകിയേക്കും. ഇവിടെ ടേക്കിനും, ലാന്‍ഡിംഗിനും രാത്രിയില്‍ അനുമതിയില്ല. പുലര്‍ച്ചെ അഞ്ച് മണിക്ക് മനാസില്‍ നിന്ന് നാവിക സേന വിമാനത്തില്‍ അന്വേഷണ സംഘം അടക്കം എത്തും. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം കുടുംബത്തിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications