ആഭരണത്തില്‍ കൈവച്ച് കേന്ദ്രം; ഇറക്കുമതിയില്‍ നിയന്ത്രണം, കാരണം ഇതാണ്, വില കുതിക്കുമോ?
ന്യൂഡല്‍ഹി: ആഭരണങ്ങളുടെ ഇറക്കുമതിയില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. സ്വതന്ത്രമായി ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് തടഞ്ഞു. ഇനി നിയന്ത്രണത്തോടെയായിരിക്കും ഇറക്കുമതി. കൃത്യമായ അളവുകല്‍ ഇല്ലാതെ രാജ്യത്തേക്ക് ആഭരണങ്ങള്‍ കൊണ്ടുവരാന്‍ ഇനി സാധിക്കില്ല. അടുത്ത ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി) ആണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. നേരത്തെ വെള്ളിയുടെ കാര്യത്തിലായിരുന്നു ഈ നിയന്ത്രണം. ഇനി മുതല്‍ പ്ലാറ്റിനം ആഭരണങ്ങളും ഈ പരിധിയില്‍പ്പെടും. ആസിയാന്‍ രാജ്യങ്ങളുമായുള്ള കരാറുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം...

വ്യാപാര ചട്ടങ്ങള്‍ കടുപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 2026 ഏപ്രില്‍ 30 വരെയാണ് പുതിയ നിയന്ത്രണം. വെള്ളി ആഭരണങ്ങള്‍ക്ക് കഴിഞ്ഞ സെപ്തംബറില്‍ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ സ്വതന്ത്ര്യ വ്യാപാരം എന്ന ഗണത്തിലായിരുന്നു ഇവ. ഇപ്പോള്‍ നിയന്ത്രിത വ്യാപാരം എന്ന ഗണത്തിലേക്ക് മാറ്റി.
ഇനി വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ക്കും മറ്റും സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. പുതിയ ലൈസന്‍സ് ലഭിക്കുന്നവര്‍ക്കായിരിക്കും ഇനി ഇറക്കുമതിക്ക് സാധിക്കുക. വെള്ളി ആഭരണങ്ങള്‍ക്ക് അടുത്ത മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് ഇതിനേക്കാള്‍ ഒരു മാസം കൂടി അധികം കാലം നിയന്ത്രണമുണ്ട്.
നിയന്ത്രണം കൊണ്ടുവരാന്‍ കാരണം ഇതാണ്
ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുണ്ട്. കരാറിലെത്തിയ രാജ്യങ്ങളില്‍ നിന്ന് ചരക്കുകള്‍ ഇറക്കുമ്പോള്‍ നികുതി പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കും. ഇത് ദുരുപയോഗം ചെയ്യുന്ന വേളയിലാണ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരിക. തായ്ലാന്റില് നിന്ന് വലിയ തോതില്‍ വെള്ളിയും പ്ലാറ്റിനവും കൊണ്ടുവരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.
മറ്റു ലോഹങ്ങളുടെ കൂട്ടില്ലാത്ത ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കല്ലുകള്‍ പതിക്കാത്ത ആഭരണങ്ങള്‍ ഉദാഹരണമായി മനസിലാക്കാം. മറ്റു ലോഹങ്ങളുടെ കൂട്ടില്ലാത്ത ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇനി മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അല്ലാത്തവ പിടിക്കപ്പെടും. ഇറക്കുമതി നിയന്ത്രിക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ നേരിയ തോതില്‍ വില ഉയര്‍ന്നേക്കും.
അവശ്യ വസ്തുക്കള്‍ അല്ലാത്ത ചരക്കുകളിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. വന്‍തോതില്‍ ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തെ വിദേശ കരുതല്‍ ധനം വലിയ തോതില്‍ ചോരുന്നുണ്ട്. വ്യാപാര കമ്മി വര്‍ധിപ്പിക്കുന്ന നടപടിയുമാണിത്. തല്ക്കാലിക നടപടിയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications