കാണാന്‍ പെണ്‍കുട്ടിയെ പോലെയെന്ന് പറഞ്ഞ് കളിയാക്കി; സഹപാഠിയെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി
ചെന്നൈ: പെണ്‍കുട്ടി എന്ന് വിളിച്ച് കളിയാക്കിയതിന് സഹപാഠിയെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥി സഹപാഠിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട ആണ്‍കുട്ടി പ്രതിയായ വിദ്യാര്‍ത്ഥിയെ കളിയാക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടിയെ പോലയാണ് കാണാമനെന്ന് പറഞ്ഞാണ് സഹപാഠി പ്രതിയെ പരിഹസിച്ചിരുന്നത്. തന്നെ ഇങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞ് ഇതിനെ പലതവണ എതിര്‍ത്തിരുന്നെങ്കിലും സഹപാഠി പരിഹാസം തുടരുകയായിരുന്നു എന്നാണ് പൊലീസിനോട് കുട്ടി പറഞ്ഞത്.. ഇതോടെയാണ് സഹപാഠിയെ പാര്‍ട്ടിയ്ക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

സ്കൂളിന് സമീപത്തെ ഒരിടത്തേക്കാണ് സഹപാഠിയെ പ്രതിയായ കുട്ടി വിളിച്ച് വരുത്തിയത്. തുടര്‍ന്ന് അരിവാളും കത്തിയും ഉപയോഗിച്ച് കുത്തിയും വെട്ടിയും സഹപാഠിയെ കൊല്ലുകയായിരുന്നു. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ നടത്തിയ നിഷ്ഠൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നും താന്‍ നേരിട്ട ഭീഷണിപ്പെടുത്തലും ബോഡി ഷെയ്മിംഗുമാണ് കുട്ടിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സബ് ഇന്‍സ്പെക്ടര്‍ ശിവചന്ദ്രന് പറഞ്ഞു. അധ്യാപകരെ ലക്ഷ്യമിട്ട് ആക്രമിക്കുന്നതും ക്ലാസുകളിലെ അനുചിതമായ പെരുമാറ്റവും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റ പ്രശ്നങ്ങളില്‍ തമിഴ്നാട് ഈയിടെയായി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ മാസം ആദ്യം വിദ്യാര്‍ത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.
ബോഡി ഷെയ്മിംഗ് ഉത്കണ്ഠയ്ക്കും വിഷാദത്തിനും ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡറിനും കാരണമാകുന്നു. പലപ്പോഴും ഇത് ദേഷ്യമോ കടുത്ത വിഷാദമോ ആയി പ്രതിഫലിപ്പിക്കുന്നു എന്ന് സംഭവത്തിന് പിന്നാലെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ഡോ. ശരണ്യ ജയ്കുമാര് പറഞ്ഞു. ബോഡി ഷെയ്മിങ്ങിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി നടത്തിയ ഈ കൊലപാതകം പുതിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
സംസ്ഥാന സര്‍ക്കാര്‍ സ്റ്റുഡന്റ് കൗണ്‍സിലിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും പരിധി ലംഘിക്കുന്നവരെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രതികൂലമായ പരാമര്‍ശങ്ങളോടെ സ്കൂളുകളില്‍ നിന്ന് പിരിച്ചുവിടുമെന്നും വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications