മുന്നിൽ ജെയ്റ്റ് ലി തന്നെ; കേന്ദ്ര മന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ ധനമന്ത്രി, മോദിയുടെ ആസ്തി 2 കോടി
67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞവര്‍ഷം 60.99 കോടിയായിരുന്നു
Recommended Video
ദില്ലി: കേന്ദ്ര മന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ ധനമന്ത്രി അരുൺ ജെയ്റ്റ് ലി. 67.62 കോടിയുടെ സ്വത്തുക്കളാണ് ജെയ്റ്റ് ലിക്കുള്ളത്. കഴിഞ്ഞ വർഷം 60.99 കോടിയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടു കോടിരൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ഗാന്ധിനഗറിലെ രണ്ടു വസതികളടക്കമുണ്ട് സ്ഥാവര വസ്തുക്കുളുടെ മൂല്യമാണ് ഇതിൽ ഒരു കോടി രൂപ. പ്രധാനമന്ത്രിയുടെ സ്വത്ത് വിവരം : കൈവശമുള്ള പണം 1,49,700 രൂപ ( 2016-ല്‍ 89,700രൂപ) ബാങ്കിലെ സ്ഥിരനിക്ഷേപം 90,26,148 രൂപദേശീയസമ്പാദ്യ പദ്ധതിയിലെ നിക്ഷേപം 3,96,505 രൂപ എല്‍.ഐ.സി.പോളിസി 1,59,281 രൂപ ആഭരണങ്ങള്‍ 1,28,273 രൂപ മൂല്യമുള്ള നാല് സ്വര്‍ണമോതിരങ്ങള്‍.
കേന്ദ്ര മന്ത്രിമാരിൽ സമ്പന്നൻ ജെയ്റ്റ് ലി
92 അംഗ ബിജെപി മന്ത്രിസഭയിലെ മന്ത്രിമാരിൽ അതിസമ്പന്നൻ ധനമന്ത്രി അരുൺ ജെയ്റ്റ് ലി. 67.62 കോടി രൂപയുടെ ആസ്തിയാണ് ജെയ്റ്റ് ലിക്കുള്ളത്.
6 കോടിയുടെ വർധനവ്
കഴിഞ്ഞ വർഷത്തേക്കാൾ 6 കോടി രൂപ യുടെ സ്വത്തുക്കളുടെ വർധനയാണ് ജെയ്റ്റ് ലിക്കുള്ളത്. കഴിഞ്ഞ വർഷം 60.99 രൂപയുടെ സ്വത്തുക്കളാണ് ജെയ്റ്റ് ലിക്കുണ്ടായിരുന്നത്. എന്നാൽ അത് ഈ വർഷം 67 കോടിയായി ഉയർന്നു.
ധനമന്ത്രിയുടെ ബാങ്ക് ബാലൻസ്
നാലു ബാങ്കുകളിലായി 64 ലക്ഷം രൂപയും 1.29 കോടിയുടെ സ്വർണാഭരണങ്ങളും ജെയ്റ്റ് ലിയുടെ പേരിൽ ഉണ്ട്.
മോദി തൊട്ടു പിന്നിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രണ്ടു കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്. ഇതിൽ ഗാന്ധി നഗറിലെ രണ്ടു വസതികളുടെ സ്ഥാവര വസ്തുക്കളുടെ മൂല്യമാണ് ഒരു കോടി. കൈവശമുള്ളതും ബാങ്ക് നിക്ഷേപവും അടക്കം 1,00,13,403 കോടി രൂപ മൂല്യമുള്ള ആസ്തി വേറെയുമുണ്ട്.
വിവരങ്ങൾ പരസ്യപ്പെടുത്തി
മോദി മന്ത്രി സഭയിൽ 15 മന്ത്രിമാരാണ് തങ്ങളുടെ സ്വത്തു വിവരങ്ങളെ കുറിച്ചുള്ള കണക്കുകൾ വെളിപ്പെടുത്തിയത്. സർക്കാരിന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാർ തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.
കൂടുതൽ മന്ത്രിമാരും വെളിപ്പെടുത്തിയിട്ടില്ല
92 പേരുള്ള മോദി മന്ത്രിസഭയിൽ 15 പേർ മാത്രമാണ് സ്വത്തു വിവരം സമർപ്പിച്ചിട്ടുള്ളത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്. എന്നാൽ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, മേനകാ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവര്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. ഓഗസ്റ്റ് 31 നായിരുന്നു വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി