നെതന്യാഹുവിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തി, അദ്ദേഹം മോദിയ്ക്ക് നൽകിയത്'ഗാല്‍ മൊബൈല്‍'
കീഴ്വഴക്കങ്ങൾ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ദില്ലി അന്താരാഷ്ട്ര വിമനത്താവളത്തിലെത്തി സ്വീകരിച്ചു.
ദില്ലി: ആറു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തി. കീഴ്വഴക്കങ്ങൾ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ദില്ലി അന്താരാഷ്ട്ര വിമനത്താവളത്തിലെത്തി സ്വീകരിച്ചു.
സാധാരണ ഗതിയിൽ മറ്റുരാജ്യത്തലവന്മാർ രാജ്യത്തെത്തുമ്പോൾ പ്രധാനമന്ത്രി നേരിട്ടത്തി സ്വീകരിക്കാറില്ല. മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിക്കാറുള്ളത്. അതിനു ശേഷം രാഷ്ട്രപതി ഭവനിൽ വച്ചാകും പ്രധാനമന്ത്രി ഔദ്യോഗിക സ്വീകരണം നൽകുക. എന്നാൽ പതുവ് രീതിയിൽ നിന്ന് അൽപം വ്യത്യസ്തമായിട്ടാണ് തെതന്യാഹൂവിനെ മോദി നേരിട്ടെത്തി സ്വീകരിച്ചത്. തിങ്കളാഴ്ച രാഷ്ട്രഭവനിൽവെച്ച് പ്രസിഡന്റ് രാംനാഥ് കോവിന്ദുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ ഡല്‍ഹിക്കു പുറമേ മുംബൈ ഗുജറാത്ത് എന്നിവിടങ്ങളും നെതന്യാഹു സന്ദര്‍ശിക്കും. ഇന്തോ-ഇസ്രയേലി സിഇഒ ഫോറത്തിലും നെതന്യാഹൂ പങ്കെടുക്കും.

ഇന്ത്യയിലെത്തി ഇസ്രയേൽ പ്രധാനമന്ത്രി മോദിയ്ക്ക് കടല്‍ ജലം ശുദ്ധീകരിക്കുന്നതിനുള്ള ഗാല്‍ മൊബൈല്‍ എന്ന വാഹനമാണ് സമ്മാനമായി കൊടുക്കുക. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം കഴിർഞ്ഞു ആറുമാസത്തിനു ശേഷമാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്. ഏരിയല്‍ ഷാരോണിനു ശേഷം ഇന്ത്യാ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 130 അംഗ പ്രതിനിധി സംഘവും നെതന്യാഹുവിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications