ഇന്ത്യയും ചൈനയും ഭായ് ഭായ്; പ്രധാനമന്ത്രി ചൈനയിലേക്ക്, ലക്ഷ്യം.....
ഡോക്ലാമില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തിങ്കളാഴ്ച ധാരണയിലെത്തിയിരുന്നു. സംഘര്‍ഷത്തിന് വഴിതെളിച്ച റോഡ് നിര്‍മ്മാണം ചൈന നിര്‍ത്തിവച്ചു
ദില്ലി: ചൈനയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഡോക്ലാം വിഷയത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൻ നിലനിന്നിരുന്ന സംഘർഷം അവസാനിച്ചതിന്റെ പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
യോഗിയുടെ യുപിയിൽ ഇനി കാവി വണ്ടി ഓടും!! യുപി ആർടിസിയുടെ മുഖം മാറുന്നു
ചൈനയിൽ സെപ്റ്റംബർ 3 മുതൽ അഞ്ച് വരെയാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ബ്രസീൽ , റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബ്രിക്സിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാൻമാറിലേക്ക് പോകും. സെപ്റ്റംബർ 5 മുതതൽ 7 വരെയാണ് മോദിയുടെ മ്യാൻമാർ സന്ദർശനം.014 നവംബറില്‍ മ്യാന്മാറില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നു.
73 ദിവസം നീണ്ടു നിന്ന ഇന്ത്യ- ചൈന സംഘർഷം തിങ്കളാഴ്ചയാണ് അവസാനിച്ചത്. സംഘർഷത്തിന് കാരണമായ റോഡ് നിർമ്മാണം ചൈന നിർത്തി വച്ചതിനു പിന്നാലെയാണ് സംഘർഷത്തിന് അയവുണ്ടായത്.