ഇന്ത്യയും റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും: പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനായി വ്ലാഡിവോസ്റ്റോക്ക് സന്ദര്‍ശിക്കുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രാദേശിക, അന്തര്‍ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി ബന്ധം വൈവിധ്യവത്കരിക്കാനും കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള ഇരുരാജ്യങ്ങളുടെയും ആഗ്രഹം തന്റെ സന്ദര്‍ശനത്തിന് അടിവരയിടുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ഫാര്‍ ഈസ്റ്റ് മേഖലയിലേക്കുള്ള മോദിയുടെ സന്ദര്‍ശനം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണ്.
ഇമ്രാൻ ഖാൻ പരാജയപ്പെട്ടിടത്ത് അമരീന്ദർ സിംഗ്; പാകിസ്താനിൽ മതംമാറ്റപ്പെട്ട സിഖ് പെൺകുട്ടിക്ക് സഹായം
സുഹൃത്ത് പ്രസിഡന്റ് പുടിനുമായി ഉഭയകക്ഷി പങ്കാളിത്തത്തിന്റെ മുഴുവന്‍ ഭാഗവും പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' ബുധനാഴ്ച ആരംഭിക്കുന്ന രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റ് പുടിന്റെ ക്ഷണപ്രകാരമാണ് വ്ലാഡിവോസ്റ്റോക്കില്‍ വെച്ച് നടക്കുന്ന അഞ്ചാം കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ മോദി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
പുടിനോടൊപ്പം ഇരുപതാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്ന മറ്റ് ആഗോള നേതാക്കളെ കാണാനും അതില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വ്യവസായ, ബിസിനസ്സ് പ്രതിനിധികളുമായി സംവദിക്കാനും താന്‍ ആഗ്രഹിക്കുന്നതായും മോദി പറഞ്ഞു.
റഷ്യന്‍ ഫാര്‍ ഈസ്റ്റ് മേഖലയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മേഖലയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ പരസ്പരവും പ്രയോജനകരവുമായ സഹകരണം വളര്‍ത്തിയെടുക്കുന്നതിന് വളരെയധികം സാധ്യതകള്‍ അവതരിപ്പിക്കുന്നു. പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തമായ അടിത്തറയെ അടിസ്ഥാനമാക്കി ഞങ്ങളുടെ ഇരു രാജ്യങ്ങളും മികച്ച ബന്ധം ആസ്വദിക്കുന്നു.
പ്രതിരോധം, സിവില്‍ ന്യൂക്ലിയര്‍ എനര്‍ജി, ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം എന്നീ തന്ത്രപരമായ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുന്നു. ഞങ്ങള്‍ക്ക് ശക്തമായതും വളരുന്നതുമായ വ്യാപാര, നിക്ഷേപ ബന്ധങ്ങളുണ്ട്. , പ്രാദേശിക, ബഹുമുഖ വേദികളില്‍ ഇരു രാജ്യങ്ങളും ഈ ലക്ഷ്യത്തോട് സഹകരിക്കുന്നു,'' മോദി പറഞ്ഞു.