Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറി ആക്രമണം: ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല, സംഭവത്തില്‍ അപലപിച്ച് മോദി

ദില്ലി: ജമ്മു കശ്മീരിലെ സൈനിക ബ്രിഗേഡ് ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിഗേഡിലുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് രംഗത്തെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

17 പേര്‍ മരിച്ചതിന് പുറമേ 19 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍ ഭീകരസംഘടനകളെ സഹായിക്കുന്നതില്‍ നിരാശയുണ്ടെന്ന് അറിയിച്ച രാജ്‌നാഥ് സിംഗ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാക് സഹായം ലഭിച്ചുവെന്നും ആരോപിച്ച രാജ്‌നാഥ് സിംഗ് വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും വ്യക്തമാക്കി. ഇന്ത്യ മറ്റ് ലോകരാജ്യങ്ങളുമായി നിര്‍ണ്ണായക ചര്‍ച്ചകളോ കൂടിക്കാഴ്ചകളോ നടത്താനിരിക്കെ ഭീകരാക്രമണങ്ങള്‍ കൊണ്ട് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രവണ തന്നെയാണ് ഇത്തവണയും പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

സൈനിക ബ്രിഗേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടതില്‍ അപലപിച്ച മോദി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഉറപ്പുനല്‍കുന്നു.

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി അഭിവാദ്യമര്‍പ്പിച്ചു. രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സേവനം എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെന്നും ഞാന്‍ ആലോചിക്കുന്നവരുടെ കുടുംബങ്ങളുടെ നഷ്ടത്തെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മരിച്ചത് ടെന്റില്‍ ഉറങ്ങിക്കിടന്നവര്‍

ദോഗ്ര റെജിമെന്റിലെ ടെന്റില്‍ ഉറങ്ങിക്കിടന്ന ജവാന്മാരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ സമീപത്തുള്ള ബാരക്കുകളും തകര്‍ന്നിട്ടുണ്ട്.

ടെന്റുകള്‍ തകര്‍ത്തു

വളരെയധികം സൈനികരുള്ള സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ജോലിയ്ക്ക് ശേഷം വിശ്രമിക്കുന്നവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണത്തില്‍ ടെന്റുകള്‍ക്ക് തീപിടിച്ചതാണ് മരണനിരക്ക് ഉയരാന്‍ കാരണമായത്.

രണ്ട് വര്‍ഷത്തിന് ശേഷം

ഉറിയ്ക്ക് സമീപമുള്ള മോഹ് റയില്‍ 2014ലും ഇത്തരത്തില്‍ ഒരു ആക്രമണം നടന്നിരുന്നു. പത്ത് സൈനികരാണ് ഡിസംബറില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ സേന പ്രസ്താവനയില്‍ വ്യക്തമാക്കി.

പത്താന്‍ കോട്ടിന് ശേഷം

പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഒറ്റ ആക്രമണത്തില്‍ ഇത്രയധികം സൈനികര്‍ കൊല്ലപ്പെടുന്ന വലിയ ഭീകരാക്രമണമായിരുന്നു ഉറിയിലേത്.

ചാവേര്‍ ആക്രമണം

2002ല്‍ കശ്മീരിലെ കലുച്ചാക് സൈനിക ക്വാര്‍ട്ടേഴ്‌സിലുണ്ടായ ഭീകരാക്രമണത്തില്‍ സൈനികരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായിരുന്നു ആക്രമണം.

 ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സെപ്തംബര്‍ 15ന് ഉറി മേഖലയില്‍ ഫിദായീന്‍ ഭീകരര്‍ നുഴഞ്ഞുകയറാനും ഭീകരാക്രമണം നടത്താനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ എല്ലാ സൈനിക കമാന്‍ഡുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+