ഓഫീസിലെത്തി അധികാരമേറ്റെടുത്ത് മോദി; ആദ്യം ഒപ്പുവെച്ചത് കര്‍ഷക ക്ഷേമ പദ്ധതിയുടെ ഫയല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ സൗത്ത് ബ്ലോക്ക് ഓഫീസില്‍ എത്തി അധികാരമേറ്റു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഇന്നലെയാണ് മോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. കര്‍ഷക ക്ഷേമ പദ്ധതിയായ 'പിഎം കിസാന്‍ നിധി'യുമായി ബന്ധപ്പെട്ട ഫയലാണ് അദ്ദേഹം ആദ്യം ഒപ്പ് വെച്ചത്.
പ്രധാനമന്ത്രിയുടെ അടിയന്തര അജണ്ടയില്‍ ആദ്യ മന്ത്രിസഭാ യോഗമാണ് ഉള്‍പ്പെടുന്നത്. ഇതിന് ശേഷം പാര്‍ലമെന്റിന്റെ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭായോഗം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് അഭ്യര്‍ത്ഥിക്കും. ഈ സെഷനില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളും വരാനിരിക്കുന്ന ടേമിലേക്കുള്ള മുന്‍ഗണനകളും വിവരിച്ചുകൊണ്ട് ഇരുസഭകളിലുമുള്ള രാഷ്ട്രപതിയുടെ പ്രസംഗം ഉണ്ടായിരിക്കും. അതേസമയം പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന പദ്ധതിക്ക് കീഴില്‍ 2 കോടി വീടുകള്‍ അനുവദിക്കുന്നതും ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം.

പുതിയ സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ അജണ്ടയുടെ ഭാഗമായി സമതല പ്രദേശങ്ങളില്‍ 1.2 ലക്ഷം രൂപ വരെയും മലയോര സംസ്ഥാനങ്ങള്‍, ദുഷ്കരമായ പ്രദേശങ്ങള്‍, ആദിവാസി, പിന്നാക്ക ജില്ലകള്‍ എന്നിവിടങ്ങളില്‍ 1.30 ലക്ഷം രൂപ വരെയും സംയോജിത കര്‍മപദ്ധതി (ഐഎപി) പ്രകാരം ഓരോ ഗുണഭോക്താവിനും ഫണ്ട് ലഭിക്കും. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗുണഭോക്താവിന് നല്കുന്ന സഹായം കേന്ദ്രം 50 ശതമാനത്തോളം വര്‍ധിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടിന്റെ നിര്‍മാണച്ചെലവ് സമതലങ്ങളില്‍ നിലവിലുള്ള 1.20 രൂപയില്‍ നിന്ന് 1.8 ലക്ഷം രൂപയായും മലയോരമേഖലയില്‍ 1.30 ലക്ഷം മുതല്‍ 2 ലക്ഷം രൂപയായും കേന്ദ്രം വര്‍ധിപ്പിച്ചേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2016-ല്‍ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ അനുവദിച്ച 2.95 കോടി വീടുകള്‍ക്ക് പുറമെയായിരിക്കും ഇത്. 2.61 കോടി വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുണ്ട്.
അതേസമയം മന്ത്രിതല വകുപ്പുകളുടെ വിഭജനവും ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മന്ത്രിസഭയില്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്, ബീഹാറിന് നാലും ഉത്തര്‍പ്രദേശിന് ഒമ്പതും മന്ത്രിസ്ഥാനങ്ങളും ലഭിച്ചു. 42 മന്ത്രിമാര്‍ മറ്റ് പിന്നാക്ക വിഭാഗം (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി) സമുദായങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ മന്ത്രിസഭയില്‍ മുസ്ലീം പ്രാതിനിധ്യമില്ല.
മൂന്നാം മോദി സര്‍ക്കാരില്‍ 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് ഉള്‍പ്പെടുന്നത്. രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്, എസ് ജയശങ്കര്‍ എന്നിവര്‍ക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാ എംപിയുമായ സുരേഷ് ഗോപിയും മന്ത്രിസഭയില്‍ ഉണ്ട്.
'ഈ മന്ത്രിസഭ യുവത്വവും പരിചയസമ്പത്തും ഒത്തുചേര്‍ന്നതാണ്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ഞങ്ങള്‍ ഒരു ശ്രമവും ഉപേക്ഷിക്കില്ല,' സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം എക്സില്‍ പങ്ക് വെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ ഇന്ന് വൈകിട്ട് പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ചേരുമെന്നാണ് സൂചന.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications