എവിടെപ്പോയാലും ആളുകള്‍ യോഗയെക്കുറിച്ച് ചോദിക്കും; യോഗ ആഗോള നന്മയുടെ ഏജന്റ്: മോദി
ശ്രീനഗർ: ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ലോകത്ത് യോഗ ചെയ്യുന്ന ആളുകളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആളുകള്‍ക്ക് യോഗയോടുള്ള താല്‍പര്യവും വർദ്ധിക്കുന്നു. ഞാൻ എവിടെ പോയാലും ആരെയൊക്കെ കണ്ടാലും അവർ എന്നോടു കൗതുകത്തോടെ യോഗയെക്കുറിച്ച് ചോദിക്കാറുണ്ട്. യോഗ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറുകയാണ്" മോദി പറഞ്ഞു.
"ആഗോള നന്മയുടെ ശക്തമായ ഏജൻ്റായിട്ടാണ് ലോകം യോഗയെ കാണുന്നത്. ഭൂതകാലത്തിൻ്റെ കെട്ടുപാടുകളില്ലാതെ വർത്തമാന നിമിഷത്തിൽ ജീവിക്കാൻ യോഗ നമ്മെ സഹായിക്കുന്നു.നമ്മൾ ഉള്ളിൽ സമാധാനമുള്ളവരായിരിക്കുമ്പോൾ, നമുക്ക് ലോകത്തിൽ മികച്ച രീതിയില്‍ സ്വാധീനം ചെലുത്താനും കഴിയും. യോഗ സമൂഹത്തിൽ നല്ല മാറ്റത്തിൻ്റെ പുതിയ വഴികൾ സൃഷ്ടിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു.

ആധികാരികമായ യോഗ പഠിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയിലേക്ക് വരുന്നത്. ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. യോഗ ശക്തിയും നല്ല ആരോഗ്യവും ക്ഷേമവും വളർത്തുന്നു. ശ്രീനഗറിൽ ഈ വർഷത്തെ പരിപാടിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദാൽ തടാകത്തിൻ്റെ തീരത്തുള്ള എസ്‌കെഐസിസിയുടെ പുൽത്തകിടിയിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും നിർത്താതെ പെയ്യുന്ന മഴ കാരണം വീടിനുള്ളിലേക്ക് മാറ്റേണ്ടി വന്നു. ഏഴായിരം പേർ പങ്കെടുക്കുന്ന പരിപാടിയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പരിപാടി ഹാളിനുള്ളിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്രധാനമന്ത്രിക്കൊപ്പം ഏതാനും പേർ മാത്രമാണ് യോഗ ചെയ്തത്.
തിരുവനന്തപുരത്ത് സുരേഷ് ഗോപി
അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം, കേരള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിലും സമൂഹ യോഗാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ രാവിലെ ഏഴ് മണിക്ക് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി അധ്യക്ഷത വഹിച്ചു. ടൂറിസം മന്ത്രാലയം ദക്ഷിണ മേഖലാ ഡയറക്ടര്‍ ഡി വെങ്കടേശന്‍ ഉള്‍പ്പെടേയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
തിരഞ്ഞെടുപ്പിന് ശേഷം
അതേസമയം, രണ്ട് ദിവസത്തെ കശ്മീർ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം റോഡ്, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന 1500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിരുന്നു. 1800 കോടി രൂപയുടെ കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിയും (ജെകെസിഐപി) അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ജി 7 ഉച്ചകോടിക്കായി അടുത്തിടെ ഇറ്റലി സന്ദർശിച്ച പ്രധാനമന്ത്രി, ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയതിനാൽ തുടർച്ചയായി മൂന്നാം തവണയും വന്ന ഗവണ്മെന്റിന്റെ സ്വാധീനം എടുത്തുപറഞ്ഞു. ഇന്ത്യക്കാരുടെ എക്കാലത്തെയും ഉയർന്ന അഭിലാഷങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications