കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി; രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങും
ദില്ലി: രാജ്യത്തെ കല്‍ക്കരി കമ്പനികളുടെ ലേലത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 41 കല്‍ക്കരി കമ്പനികളാണ് ലേലം ചെയ്യുന്നുന്നത്. പതിറ്റാണ്ടുകളുടെ ലോക്ക് ഡൗണില്‍ നിന്നും കല്‍ക്കരി ഖനികളെ മോചിപ്പിക്കുകയാണ്. ലോകത്തെ രണ്ടാമത്തെ കല്‍ക്കരി ശക്തിയാണ് ഇന്ത്യ. കല്‍ക്കരി ഖനി ലേല നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സുതാര്യമാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Recommended Video
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് കല്‍ക്കരി കമ്പനികള്‍ ലേലം ചെയ്യുന്നത്. എറ്റവും വലിയ കയറ്റുമതി രാഷ്ട്രമാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇറക്കുമതി ഉല്‍പന്നങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കം. യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങല്‍ സൃഷ്ടിക്കും. പ്രതിസന്ധികളെ അവസരമാക്കിയെടുത്ത് രാജ്യം മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൽക്കരി മേഖലയിൽ കൂടുതല്‍ സ്വകാര്യ വത്കരണം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. മേഖലയിൽ സർക്കാരിനുള്ള കുത്തക അവകാശം നീക്കം. കൂടുതൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. വരുമാനം പങ്കുവെയ്ക്കൽ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്. കൽക്കരിയുടെ വില കുറയാനും ഇറക്കുമതി ഒഴിവാക്കാനും ഇത് സഹായകമാകും. 50 കൽക്കരി ബ്ലോക്കുകൾ ഉടൻ തുടക്കും.ഖനികളില്‍ നിന്ന് കല്‍ക്കരി നീക്കാന്‍ 18000 കോടി നൽകുമെന്നുമായിരുന്നു ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ വിശദീകരിക്കുമ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്.
സംരഭകർക്കുള്ള വ്യവസ്ഥാകൾ ഉദാരമാക്കും. മീഥൈല്‍ ഉല്‍പാദനത്തിലും സ്വകാര്യ മേഖലയെ അനുവദിക്കും. ധാതു ഖനനത്തിൽ വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ അന്ന് വ്യക്തമാക്കിയിരുന്നു.