'വിജയദിവസ'ത്തിൽ സൈനികരുടെ പോരാട്ടവീര്യത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി, ദീപശിഖാ പ്രയാണം ആരംഭിച്ചു
ദില്ലി: ഇന്ത്യ-പാക് യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ സുവര്‍ജ വിജയ് വിളക്ക് തെളിയിച്ച് വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. സ്മാരകത്തിലെ കെടാവിളക്കില്‍ നിന്നും തെളിയിച്ച നാല് ദീപശിഖകളുടെ പ്രയാണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ പാകിസ്ഥാനെതിരായ വിജയത്തിന്റെ സ്മരണയിലാണ് ഇന്ത്യ വിജയ് ദിവസ് ആയി ആഘോഷിക്കുന്നത്.
യുദ്ധ പോര്‍മുഖത്തെ വീര്യത്തിന് പരമവീരചക്രയും മഹാവീര ചക്രവും നേടിയ സൈനികരുടെ ഗ്രാമങ്ങളിലൂടെയാണ് ദിപശിഖാ യാത്ര സഞ്ചരിക്കുക. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ജനറല്‍ വിപിന്‍ റാവത്ത്. മൂന്ന് സൈനിക മേധാവികളും സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
സുവര്‍ണ വിജയാഘോഷത്തിന്റെ ലോഗോ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രകാശനം ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യത്തെ പ്രകീര്‍ത്തിച്ച് പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു.
ബിജെപിയെ വഴിവിട്ട് സഹായിച്ചോ? ആരോപണം നിഷേധിച്ച് ഫേസ്ബുക്ക് ഇന്ത്യ മേധാവി, നിഷ്പക്ഷമെന്ന്!!
രാഷ്ട്രീയ ചാണക്യന് കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയം
Recommended Video
രാഹുലിനെ കാണാന്‍ ബീഹാര്‍ നേതാക്കള്‍, കോണ്‍ഗ്രസില്‍ സജീവമായി ടീം പ്രിയങ്ക, പ്രശ്നങ്ങള്‍ക്ക് തുടക്കം