ബംഗാളിലെ കലാപങ്ങള്‍ക്ക് കാരണം മമതയും അവരുടെ പ്രീണനവും; കടന്നാക്രമിച്ച് മോദി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുര്‍ഷിദാബാദിലും മാള്‍ഡയിലും അടുത്തിടെയുണ്ടായ അക്രമങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാര്‍ ആണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രീണനത്തിന്റെ പേരില്‍ ഗുണ്ടകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെന്നും പൊലീസിനെ വെറും കാഴ്ചക്കാരാക്കി മാറ്റിയെന്നും മോദി ആരോപിച്ചു.
'മുര്‍ഷിദാബാദിലും മാള്‍ഡയിലും സംഭവിച്ചതെല്ലാം ഇവിടുത്തെ സര്‍ക്കാരിന്റെ ക്രൂരതയ്ക്ക് ഉദാഹരണമാണ്. പ്രീണനത്തിന്റെ പേരില്‍ ഗുണ്ടായിസത്തിന് സ്വാതന്ത്ര്യം നല്കി. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ വീടുകള്‍ കത്തിക്കുകയും പൊലീസ് വെറും കാഴ്ചക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഭയാനകമായ സാഹചര്യം സങ്കല്‍പ്പിക്കുക,' മോദി പറഞ്ഞു.

പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെയാണോ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് ബംഗാളിലെ പാവപ്പെട്ട ജനങ്ങളോട് താന്‍ ചോദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ എല്ലാ വിഷയങ്ങളിലും കോടതി ഇടപെടണം എന്നും അല്ലെങ്കില്‍ ഒന്നും പരിഹരിക്കപ്പെടില്ല മോദി കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാള്‍ സംസ്ഥാനം ഒരേസമയം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു, അതില്‍ അരാജകത്വവും തൊഴിലില്ലായ്മയും ഉള്‍പ്പെടുന്നു. 'ഇന്ന്, പശ്ചിമ ബംഗാള്‍ ഒരേസമയം നിരവധി പ്രതിസന്ധികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നാമത്തേത് സമൂഹത്തില്‍ പടരുന്ന അക്രമത്തിന്റെയും അരാജകത്വത്തിന്റെയും പ്രതിസന്ധിയാണ്. രണ്ടാമത്തേത് ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വിധേയരാകുന്ന നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷിതത്വമില്ലായ്മയാണ്,' മോദി പറഞ്ഞു.
മൂന്നാമത്തെ പ്രതിസന്ധി യുവാക്കള്‍ക്കിടയില്‍ വ്യാപിക്കുന്ന അങ്ങേയറ്റത്തെ നിരാശയും വ്യാപകമായ തൊഴിലില്ലായ്മയുമാണ്. നാലാമത്തെ പ്രതിസന്ധി വ്യവസ്ഥയിലുള്ള വിശ്വാസം നിരന്തരം കുറയുന്നതാണ്. അഞ്ചാമത്തെ പ്രതിസന്ധി ദരിദ്രരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭരണകക്ഷിയുടെ സ്വാര്‍ത്ഥ രാഷ്ട്രീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 11 ന് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് മോദിയുടെ പ്രതികരണം. അന്നത്തെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. മൂന്ന് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വ്യാപകമായ സ്വത്ത് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം പിന്നീട് മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി എന്നിവയുള്‍പ്പെടെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു. അതേസമയം ഈ കലാപം ആസൂത്രിതമായിരുന്നു എന്നും സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മമതയുടെ പ്രതികരണം.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications