'2000 രൂപ നോട്ട് മോദിക്ക് ഇഷ്ടമല്ലായിരുന്നു..'; മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍
ന്യൂദല്‍ഹി: 2000 രൂപ നോട്ട് പുറത്തിറക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍. 2016 ലെ നോട്ടുനിരോധന സമയത്ത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയുടേതാണ് പുതിയ വെളിപ്പെടുത്തല്‍. ദൈനംദിന ഇടപാടുകള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍ 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നതിനെ മോദി ഒരിക്കലും അനുകൂലിച്ചിരുന്നില്ല എന്ന് നൃപേന്ദ്ര മിശ്ര അവകാശപ്പെട്ടു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് രാജ്യത്തെ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണ് എന്ന് അറിയിച്ചത്. 2000 രൂപാ നോട്ടുകള്‍ കൈവശം ഉള്ളവര്‍ക്ക് സെപ്തംബര്‍ 30 വരെ ഇത് മാറ്റാനുള്ള സാവകാശവും നല്‍കിയിട്ടുണ്ട്. അതേസമയം നൃപേന്ദ്ര മിശ്രയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തി. ഇനി ഉപദേശകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നോട്ടുനിരോധനം നടത്തിയതെന്ന് മോദി പറയും എന്ന് ജയ്റാം രമേശ് പറഞ്ഞു.

2016 ല്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ എത്തിയത്. എന്നാല്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്. ഇതിന് എതിരെ വലിയ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്.
എന്നാല്‍ സാധാരണക്കാരുടെ പക്കല്‍ 2000 രൂപ നോട്ടുകള്‍ ഇല്ലാത്തതിനാല്‍ നോട്ടുനിരോധനം പോലെ ഇതിനെ കാണേണ്ടതില്ല എന്നാണ് ബി ജെ പി നേതാക്കളുടെ ന്യായീകരണം. റിസര്‍വ് ബാങ്കിന്റെ നീക്കത്തെ ബി ജെ പി നേതാക്കള്‍ പിന്തുണക്കുകയും ചെയ്തു. അടുത്തിടെ നടത്തിയ എല്ലാ റെയ്ഡുകളിലും 2000 രൂപ നോട്ടുകള്‍ ആണ് കണ്ടെത്തിയത് എന്നും അതിനാല്‍ പൂഴ്ത്തിവെപ്പുകാരാണ് ഈ നടപടിയില്‍ പേടിക്കേണ്ടത് എന്നും ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്വലിചച്ചത്. നിലവില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചവയാണ് എന്നാണ് റിസര്് ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്. നോട്ടുനിരോധന കാലത്ത് 2000 രൂപ നോട്ടുകള്‍ ഇറക്കിയതിന്റെ ഉദ്ദേശ്യം മറ്റ് മൂല്യങ്ങളുള്ള നോട്ടുകള്‍ ലഭ്യമായതോടെ പൂര്‍ണമായി എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.
അതേസമയം 2000 രൂപയുടെ കറന്‍സി നോട്ട് സെപ്റ്റംബര്‍ 30ന് ശേഷവും നിയമപരമായി നിലനില്ക്കും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ബാങ്കുകളില്‍ നോട്ടുകള്‍ മാറാന്‍ 4 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ സ്ഥിരമായി നടക്കുന്ന നടപടി ക്രമങ്ങളാണ് എന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആര് ബി ഐ പറയുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications