കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14,000 കോടി രൂപ പിഎന്‍ബി തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ സഹോദരനെ കൈമാറണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

  • By S Swetha
Google Oneindia Malayalam News

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് 14,000 കോടി രൂപ തട്ടിപ്പ് കേസില്‍ പ്രതിയായ നീരവ് മോദിയുടെ സഹോദരനെ കൈമാറാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച മുംബൈയിലെ സെഷന്‍സ് കോടതിയെ സമീപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് നെഹാല്‍ മോദിക്കെതിരെ ചുമത്തിയിരിക്കുന്നത്. നെഹാല്‍ അമേരിക്കന്‍ ഐക്യനാടുകളിലാണെന്ന് കരുതപ്പെടുന്നു.

മുള്ളിനെ മുള്ള് കൊണ്ടെടുക്കാൻ മമത ബാനർജി, 'ഞാൻ ഹിന്ദു, ആരുടെ മുന്നിലും തെളിവ് നൽകേണ്ട കാര്യമില്ല'!മുള്ളിനെ മുള്ള് കൊണ്ടെടുക്കാൻ മമത ബാനർജി, 'ഞാൻ ഹിന്ദു, ആരുടെ മുന്നിലും തെളിവ് നൽകേണ്ട കാര്യമില്ല'!

നീരവിനും അമ്മാവന്‍ മെഹുല്‍ ചോക്സിക്കുമെതിരായ പിഎന്‍ബി കേസില്‍ വാദം കേള്‍ക്കാന്‍ നിയോഗിച്ചിട്ടുള്ള പ്രത്യേക കള്ളപ്പണം വെളുപ്പിക്കല്‍ നിയമ(പിഎംഎല്‍എ) കോടതിയില്‍ ഹാജരാക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കവിത പാട്ടീല്‍ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ഈ വര്‍ഷം ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍, തട്ടിപ്പ് കണ്ടെത്തിയതിന് ശേഷം നീരവ് കമ്പനികളുടെ ജീവനക്കാരെയും ഡമ്മി ഡയറക്ടര്‍മാരെയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും കൈക്കൂലി നല്‍കാനും നെഹാലും ശ്രമിച്ചുവെന്ന് ഇഡി ആരോപിച്ചിരുന്നു. നീരവിന്റെ സഹായി മിഹിര്‍ ബന്‍സാലിക്കൊപ്പം നേഹലും രഹസ്യമായി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷികള്‍ ഇഡിയോട് പറഞ്ഞു.

nirav-modi-

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12 ന് ദുബായില്‍ നിന്ന് 12 ഓളം ജീവനക്കാരെ കെയ്റോയിലേക്ക് കൊണ്ടുപോയതായും അവിടെ വെച്ച് വ്യാജ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ''യൂറോപ്പിലെ ജുഡീഷ്യല്‍ അധികാരികളുടെ മുമ്പാകെ കള്ളസാക്ഷ്യം നല്‍കിയതിന് പകരമായി 2 മില്യണ്‍ രൂപ പ്രതിഫലം നല്‍കിയ നീരവിന്റെ കമ്പനികളിലൊന്നായ ആഷിഷ് ലാഡിന് കൈക്കൂലി നല്‍കുന്നതിലും നേഹലിന് പങ്കുണ്ടെന്ന് ഇഡി പറയുന്നു.


നീരവിന്റെ ദുബായ് ആസ്ഥാനമായുള്ള കമ്പനിയായ ഫയര്‍സ്റ്റാറില്‍ നിന്ന് 50 കിലോ സ്വര്‍ണവും ഹോങ്കോങ്ങില്‍ നിന്ന് പണവും 150 പെട്ടി മുത്തുകളും കടത്തിയതായും നെഹാലിനെതിരെ കേസുണ്ട്. നീരവിന്റെ ഡമ്മി കമ്പനികളില്‍ നിന്ന് 335.95 കോടി രൂപ ലഭിച്ച രണ്ട് കമ്പനികളുടെ ഡയറക്ടറാണ് നേഹല്‍ എന്ന് ഇഡി അവകാശപ്പെടുന്നു. നടപടി ക്രമമനുസരിച്ച്, കോടതി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും അത് അടച്ച കവറില്‍ സൂക്ഷിക്കുകയും വിദേശകാര്യ മന്ത്രാലയത്തെ (MEA) അറിയിക്കുകയും ചെയ്യും. വിദേശകാര്യമന്ത്രാലയം പ്രതികളെ കൈമാറേണ്ട രാജ്യത്തെ അധികാരികളുമായി ആശയവിനിമയം നടത്തും. നിലവില്‍, ലണ്ടനിലെ ഹെര്‍ മജസ്റ്റിയുടെ പ്രിസണ്‍ വാണ്ട്‌സ്വര്‍ത്തിലെ ജയിലില്‍ കഴിയുന്ന നീരവിനെ കൈമാറാന്‍ ഇന്ത്യ പിന്തുടരുകയാണ്. ആന്റിഗ്വയിലാണെന്ന് കരുതുന്ന ചോക്‌സിയെയും ഇഡി പിന്തുടരുന്നുണ്ട്. വൈദ്യസഹായം കാരണം തനിക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവില്ലെന്ന് ചോക്‌സി ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

English summary
PNB fraud case: ED seeks to handover Nirav Modi's brother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X