13-കാരിയെ കൈമാറിയത് 80-ലധികം പേർക്ക്; എട്ടുമാസത്തിനിടെ നേരിട്ടത് ക്രൂരപീഡനം; കേസിൽ കൂട്ട അറസ്റ്റ്
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പത്ത് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഗുണ്ടൂരിലെ 13 വയസ്സുകാരിയെ പലർക്കായി കൈമാറി പീഡിപ്പിക്കുകയായിരുന്നു.
ഈ കേസിലാണ് ബി.ടെക് വിദ്യാർത്ഥികളടക്കം പത്ത് പേർ ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്. ഇരയായ പെൺകുട്ടിയെ പൊലീസ് മോചിപ്പിക്കുകയും ചെയ്തിരുന്നു. എട്ടുമാസത്തിനിടെ എൺപതിലധിക പേരാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സംഭവത്തിൽ സ്വർണ്ണ കുമാരി എന്ന സ്ത്രീ ആണ് മുഖ്യപ്രതി എന്നാണ് റിപ്പോർട്ടുകൾ. ഈ സ്ത്രീ ആയിരുന്നു 13 വയസ്സുകാരിയായ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പലർക്കായി കൈമാറിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു പെൺകുട്ടിയുടെ അമ്മയുമായി സ്വർണ്ണ കുമാരി അടുപ്പം സ്ഥാപിച്ചത്. കോവിഡ് ബാധിച്ച പതിമൂന്നുകാരിയുടെ അമ്മ മരണപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ പെൺകുട്ടിയെ ഏറ്റെടുത്ത് കാര്യങ്ങൾ നോക്കുന്നത് സ്വർണ്ണ കുമാരി ആണ്. പതിമൂന്നുകാരിയുടെ അച്ഛനോ മറ്റ് ബന്ധുക്കളും അറിയാതെയാണ് സ്വർണ്ണ കുമാരി പെൺകുട്ടിയെ ഏറ്റെടുത്തത്. തുടർന്ന് വേശ്യാവൃത്തിക്ക് വേണ്ടി പലർക്കായി പെൺകുട്ടിയെ കൈമാറി.
ഇതിന് പിന്നാലെ ആന്ധ്രയിലും തെലുങ്കാനയും എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പലർക്കും കൈമാറി. തുടർന്ന് പീഡനത്തിന് ഇരയാക്കി. എൺപതിലധികം പേർ തന്നെ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പുറത്തു പറയുന്ന മൊഴി. സംഭവത്തിൽ ഇട നിലക്കാരും ഉൾപ്പെടുന്നുണ്ട്. ഇതിൽ ഉൾപ്പെടുന്ന ഇടനിലക്കാരെയും ഉടൻ പിടികൂടുമെന്ന് ആണ് പോലീസ് പറയുന്നത്. ഇടനിലക്കാരുടെ പട്ടികയിൽ നിരവധി പ്രതികൾ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 35 പ്രതികളും ഇടനിലക്കാരാണ്.
ബാക്കി അവശേഷിക്കുന്നവർ പണം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചവരാണ്. നിരവധി സംഘങ്ങൾ ചേർന്നായിരുന്നു പണം നൽകി സ്വർണ്ണ കുമാരിയിൽ നിന്നും പെൺകുട്ടിയെ വാങ്ങിയത്. തെലുങ്കാനയിൽ ആന്ധ്രയിലും ആണ് കൂടുതൽ പേർ പണം നൽകി നിർബന്ധിച്ചു കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചത്. വിജയവാഡ, ഹൈദരാബാദ്, കാകിനാഡ, നെല്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് പീഡന കേസിൽ പ്രതിയായ പ്രതികളെ പിടികൂടാൻ സാധിച്ചത് .
ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഒരു കാറും മൂന്ന് ഓട്ടോറിക്ഷകളും ബൈക്കും ആണ് പോലീസ് പിടികൂടിയത്. ഇതിന് പുറമേ 53 മൊബൈൽ ഫോണുകളും പൊലീസ് കൈക്കലാക്കി. നിലവിൽ ബാക്കിയുള്ള പ്രതികൾ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് എന്ന് പോലീസ് പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications