ലോക്ക് ഡൌണിനിടെ തെരുവിൽ ആയിരങ്ങൾ: ലാത്തി വീശി പോലീസ്.. കാരണം ഇങ്ങനെ..
മുംബൈ: ഇന്ത്യയിലെ പ്രധാന കൊറോണ വൈറസ് ഹോട്ട്സ്പോട്ടായ മുംബൈയിൽ പോലീസ് ലാത്തിച്ചാർജ്ജ്. ആയിരക്കണക്കിന് പേരാണ് ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിച്ച് തെരുവിലിറങ്ങിയിട്ടുള്ളത്. മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിലാണ് സംഭവം. ലോക്ക് ഡൌൺ നീട്ടിയതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കെയാണ് സോഷ്യൽ ഡിസ്റ്റൻസിംഗ് മാനദണ്ഡങ്ങൾ മറികടന്ന് ജനങ്ങൾ തെരുവിലിറങ്ങുന്നത്. ആയിരക്കണക്കിന് പേർ റോഡിലെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടർന്നാണ് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയത്.

വീട്ടിലേക്ക് മടങ്ങാൻ
കുടുതൽ പേരും തങ്ങൾക്ക് വീടുകളിലേക്ക് തിരിച്ച് പോകണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഭക്ഷണം അന്വേഷിച്ച് സമീപത്തെ ചേരികളിൽ നിന്നെത്തിയവരാണ് തെരുവിൽ അണിനിരന്നതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നിരവധി തവണ പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പിരിഞ്ഞുപോകാൻ ഇവർ തയ്യാറായിരുന്നില്ലെന്നും ഇതോടെയാണ് ലാത്തി വീശിയതെന്നുമാണ് പോലീസ് നൽകുന്ന വിവരം.

ലോക്ക്ഡൌൺ പ്രഖ്യാപനം
ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യവ്യാപക ലോക്ക്ഡൌൺ ഏപ്രിൽ 30വരെ നീട്ടുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ അർദ്ധരാത്രിയോടെ അവസാനിക്കാനാരിക്കെയാണ് ലോക്ക് ഡൌൺ നീട്ടുന്നത്. മൂന്ന് ആഴ്ച നീണ്ട ലോക്ക്ഡൌണിനെ തുടർന്ന് അതിഥി തൊഴിലാളികൾക്കും ദിവസവേതനക്കാർക്കും ജോലി നഷ്ടപ്പെട്ടിരുന്നു. എന്നാൽ പൊതു ഗതാഗത സംവിധാനങ്ങൾ കൂടി നിർത്തലാക്കിയതോടെ അതിഥി തൊഴിലാളികൾക്ക് ജന്മനാട്ടിലേക്ക് മടങ്ങുന്നതിനുള്ള സാധ്യതകളും മങ്ങുകയായിരുന്നു. ഇതോടെ സർക്കാർ ഇത്തരക്കാർക്ക് സൌജന്യ ഭക്ഷണവും താമസവും ഉറപ്പുനൽകിയിരുന്നു.

ഏറ്റവുമധികം കേസുകൾ
എന്നാൽ രാജ്യത്ത് ഏറ്റവുമധികം പേർക്ക് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത അതേ ദിവസമാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. 1400 പേർക്കാണ് ഒറ്റദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 10,000 കടന്നിരുന്നു. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത 2300 ലധികം കേസുകളിൽ 1500 കേസുകളും മുംബൈയിൽ നിന്ന് മാത്രമാണ്. 353 പേരാണ് രാജ്യത്ത് ഇതിനകം കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്.

പ്രശ്നം ഭക്ഷണമല്ല
ഭക്ഷണ പ്രശ്നം മൂലമാണ് ഇവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതെന്ന വാദം തള്ളി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തിയിരുന്നു. നഗരത്തിലെ ജീവിത സാഹചര്യങ്ങളാണ് ഇവർക്ക് വെല്ലുവിളിയുയർത്തുന്നത്. ഇവിടത്തെ തിങ്ങിയ ചേരി പ്രദേശങ്ങളിൽ ഒരു മുറിക്കുള്ളിൽ പത്തിലധികം പേരാണ് താമസിക്കുന്നതെന്നും ലോക്ക് ഡൌണിൽ അത്തരത്തിൽ ജീവിക്കുക ദുസ്സഹമാണെന്നുമാണ് നിരുപം ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം കേന്ദ്രസർക്കാർ അതിഥി തൊഴലാളികളെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നതിന് കേന്ദ്രസർക്കാർ മുൻകയ്യെടുത്തില്ലെന്നാണ് ആദിത്യ താക്കറെ കുറ്റപ്പെടുത്തിയത്.

കേന്ദ്രത്തെ കുറ്റപ്പെടുത്തി ആദിത്യ
ബാന്ദ്ര സ്റ്റേഷനിലെ പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടെങ്കിലും സൂറത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം തുടരുന്നുണ്ട്. കേന്ദ്രസർക്കാർ അതിഥി തൊഴിലാളികൾക്ക് മടങ്ങിപ്പോകുന്നതിന് സൌകര്യമൊരുക്കിയില്ലെന്നും താക്കറെ കുറിച്ചു. അവർക്ക് ആവശ്യം ഭക്ഷണവും താമസവുമല്ല, വീടുകളിലേക്ക് മടങ്ങിപ്പോകുകയാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications