Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ സൈനികനെ വധിച്ചത് ഹിസ്ബുൾ മുജാഹിദ്ദീൻ!! പോലീസിന്‍റെ സംശയം ഇങ്ങനെ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈനികനെ വധിച്ചതിന് പിന്നിൽ ഭീകരസംഘടന ഹിസ്ബുൾ മുജാഹിദ്ദീനാണെന്ന് സംശയിക്കുന്നതായി പോലീസ്. ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ബന്ധുവീട്ടിൽ നിന്ന് ഉമ്മർ ഫയാസിനെ തട്ടിക്കൊണ്ടുപോയ ശേഷം ഭീകരര്‍ വധിക്കുകയായിരുന്നു.

ഉമറിനെ ക്രൂര പീഡനത്തിന് ഇരയാക്കിയതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സൈനികന്‍റെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

ഹിസ്ബുൾ മുജാഹിദ്ദീന്‍ മൊഡ്യൂൾ

ഹിസ്ബുൾ മുജാഹിദ്ദീന്‍ മൊഡ്യൂൾ

സൈനികന്‍റെ മരണത്തെ തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷോപ്പിയാനിൽ സജീവമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീന്‍റെ മൊഡ്യൂളാണ് സംഭവത്തിന് പിന്നിലെന്ന് വിവരം ലഭിച്ചതായി കശ്മീര്‍ ഐജി എസ്ജെഎം ഗില്ലാനി പറഞ്ഞു.

മോഷ്ടിച്ച തോക്ക് കൊണ്ട് ആക്രമണം

മോഷ്ടിച്ച തോക്ക് കൊണ്ട് ആക്രമണം

ഷോപ്പിയാനിൽ ഫയാസ് ഭീകരരുടെ വെടിയേറ്റ് മരിച്ച സ്ഥലത്തുനിന്ന് ഇന്‍സാസ് റൈഫിളിന്‍റെ കാറ്റ്റിഡ്ജുകൾ പോലീസ് കണ്ടെടുത്തിരുന്നു. സുരക്ഷാ സേനയിൽ നിന്ന് ഭീകരർ മോഷ്ടിച്ച ഇൻസാസ് തോക്കുകളാണ് സൈനികനെ ആക്രമിക്കാനായി ഉപയോഗിച്ചിട്ടുള്ളതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

മർദിച്ച് കൊലപ്പെടുത്തി

മർദിച്ച് കൊലപ്പെടുത്തി

ബന്ധുവീട്ടിൽ നിന്ന് ഇന്ത്യൻ സൈനികൻ ഉമറിനെ പിടികൂടിയ ഭീകരർ കൊലപ്പെടുത്തുന്നതിന് മുമ്പായി തോക്ക് കൊണ്ടുള്ള മർദ്ദനത്തിന് ഇരയായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. താടിയിലും വയറ്റിലും ഇത് സ്ഥിരീകരിക്കുന്ന തരത്തിൽ വെടിയേറ്റ പാടുകളുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭ്യമാവൂ.

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബുധനാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിയാനില്‍ നിന്ന് ശരീരമൊട്ടാകെ വെടിയേറ്റ നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ ലഫ്. ഉമര്‍ ഫയാസിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. രജപുത്ര റൈഫിള്‍സിലെ ഉദ്യോഗസ്ഥനായിരുന്നു ഫയാസ്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഫയാസ് സൈന്യത്തില്‍ ചേര്‍ന്നത്. ആദ്യ അവധിക്ക് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എ ത്തിയപ്പോഴാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ബന്ധുക്കള്‍ക്ക് വീഴ്ച പറ്റി, സൈന്യത്തിന്റെ താക്കീത്

ബന്ധുക്കള്‍ക്ക് വീഴ്ച പറ്റി, സൈന്യത്തിന്റെ താക്കീത്

സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ ബന്ധുക്കൾ ഭീകരർ മോചിപ്പിക്കുമെന്ന് കരുതി പോലീസിൽ അറിയിക്കാതിരുന്നതാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്. സൈനികനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത് ആരായാലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തന്നെയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിന് തിരിച്ചടി നല്‍കുമെന്ന് സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് ലഫ്. ജനറല്‍ അഭയ് കൃഷ്ണ പറഞ്ഞു. സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം കുടുംബത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മരിച്ചിട്ടും അവർ വിട്ടില്ല

മരിച്ചിട്ടും അവർ വിട്ടില്ല

ഫയാസിനെ തട്ടിക്കൊണ്ട് പോയി ക്രൂര പീഡനത്തിന് വിധേയനാക്കി കൊലപ്പെടുത്തിയിട്ടും ഭീകരരുടെ പക തീരാത്ത ഭീകരർ മരണാനന്തര ചടങ്ങുകൾ തടസ്സപ്പെടുത്താനും വിഘടനവാദികൾ ശ്രമിച്ചിരുന്നു. ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തി പ്രതിഷേധിക്കുന്ന യുവാക്കളാണ് ഫയാസിന്റെ മരണാനന്തര ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണാനന്തര ചടങ്ങുകള്‍ക്കിടെ വിഘടനവാദികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

 പോലീസിന് താക്കീത്

പോലീസിന് താക്കീത്

ദക്ഷിണ കശ്മീരിലെ തറവാട് വീടുകള്‍ സന്ദര്‍ശിക്കരുതെന്ന് ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് ദക്ഷിണ കശ്മീർ. പുൽവാമ, ഷോപ്പിയാൻ, അനന്ത്നാഗ്, കുല്‍ഗാം തുടങ്ങിയ പ്രദേശങ്ങളും സമാന സ്വഭാവം പുലര്‍ത്തുന്നവയാണ്. അടുത്ത കാലത്തായി ഈ മേഖലയില്‍ ഭീകരവാദ പ്രവർത്തനങ്ങള്‍ കുത്തനെ ഉയർന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+