ഇന്ത്യന്‍ സൈനികനെ വധിച്ചത് ഹിസ്ബുൾ മുജാഹിദ്ദീൻ!! പോലീസിന്‍റെ സംശയം ഇങ്ങനെ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈനികനെ വധിച്ചതിന് പിന്നിൽ ഭീകരസംഘടന ഹിസ്ബുൾ മുജാഹിദ്ദീനാണെന്ന് സംശയിക്കുന്നതായി പോലീസ്. ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ബന്ധുവീട്ടിൽ നിന്ന് ഉമ്മർ ഫയാസിനെ തട്ടിക്കൊണ്ടുപോയ ശേഷം ഭീകരര്‍ വധിക്കുകയായിരുന്നു.
ഉമറിനെ ക്രൂര പീഡനത്തിന് ഇരയാക്കിയതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സൈനികന്‍റെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

ഹിസ്ബുൾ മുജാഹിദ്ദീന്‍ മൊഡ്യൂൾ
സൈനികന്‍റെ മരണത്തെ തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷോപ്പിയാനിൽ സജീവമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീന്‍റെ മൊഡ്യൂളാണ് സംഭവത്തിന് പിന്നിലെന്ന് വിവരം ലഭിച്ചതായി കശ്മീര്‍ ഐജി എസ്ജെഎം ഗില്ലാനി പറഞ്ഞു.

മോഷ്ടിച്ച തോക്ക് കൊണ്ട് ആക്രമണം
ഷോപ്പിയാനിൽ ഫയാസ് ഭീകരരുടെ വെടിയേറ്റ് മരിച്ച സ്ഥലത്തുനിന്ന് ഇന്‍സാസ് റൈഫിളിന്‍റെ കാറ്റ്റിഡ്ജുകൾ പോലീസ് കണ്ടെടുത്തിരുന്നു. സുരക്ഷാ സേനയിൽ നിന്ന് ഭീകരർ മോഷ്ടിച്ച ഇൻസാസ് തോക്കുകളാണ് സൈനികനെ ആക്രമിക്കാനായി ഉപയോഗിച്ചിട്ടുള്ളതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

മർദിച്ച് കൊലപ്പെടുത്തി
ബന്ധുവീട്ടിൽ നിന്ന് ഇന്ത്യൻ സൈനികൻ ഉമറിനെ പിടികൂടിയ ഭീകരർ കൊലപ്പെടുത്തുന്നതിന് മുമ്പായി തോക്ക് കൊണ്ടുള്ള മർദ്ദനത്തിന് ഇരയായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. താടിയിലും വയറ്റിലും ഇത് സ്ഥിരീകരിക്കുന്ന തരത്തിൽ വെടിയേറ്റ പാടുകളുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭ്യമാവൂ.

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ബുധനാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിയാനില്‍ നിന്ന് ശരീരമൊട്ടാകെ വെടിയേറ്റ നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ ലഫ്. ഉമര്‍ ഫയാസിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. രജപുത്ര റൈഫിള്‍സിലെ ഉദ്യോഗസ്ഥനായിരുന്നു ഫയാസ്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഫയാസ് സൈന്യത്തില്‍ ചേര്‍ന്നത്. ആദ്യ അവധിക്ക് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എ ത്തിയപ്പോഴാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ബന്ധുക്കള്‍ക്ക് വീഴ്ച പറ്റി, സൈന്യത്തിന്റെ താക്കീത്
സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ ബന്ധുക്കൾ ഭീകരർ മോചിപ്പിക്കുമെന്ന് കരുതി പോലീസിൽ അറിയിക്കാതിരുന്നതാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്. സൈനികനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത് ആരായാലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തന്നെയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിന് തിരിച്ചടി നല്‍കുമെന്ന് സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് ലഫ്. ജനറല്‍ അഭയ് കൃഷ്ണ പറഞ്ഞു. സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം കുടുംബത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മരിച്ചിട്ടും അവർ വിട്ടില്ല
ഫയാസിനെ തട്ടിക്കൊണ്ട് പോയി ക്രൂര പീഡനത്തിന് വിധേയനാക്കി കൊലപ്പെടുത്തിയിട്ടും ഭീകരരുടെ പക തീരാത്ത ഭീകരർ മരണാനന്തര ചടങ്ങുകൾ തടസ്സപ്പെടുത്താനും വിഘടനവാദികൾ ശ്രമിച്ചിരുന്നു. ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തി പ്രതിഷേധിക്കുന്ന യുവാക്കളാണ് ഫയാസിന്റെ മരണാനന്തര ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണാനന്തര ചടങ്ങുകള്‍ക്കിടെ വിഘടനവാദികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

പോലീസിന് താക്കീത്
ദക്ഷിണ കശ്മീരിലെ തറവാട് വീടുകള്‍ സന്ദര്‍ശിക്കരുതെന്ന് ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് ദക്ഷിണ കശ്മീർ. പുൽവാമ, ഷോപ്പിയാൻ, അനന്ത്നാഗ്, കുല്‍ഗാം തുടങ്ങിയ പ്രദേശങ്ങളും സമാന സ്വഭാവം പുലര്‍ത്തുന്നവയാണ്. അടുത്ത കാലത്തായി ഈ മേഖലയില്‍ ഭീകരവാദ പ്രവർത്തനങ്ങള്‍ കുത്തനെ ഉയർന്നിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications