കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരക്കച്ചവടവും റിസോർട്ട് രാഷ്ട്രീയവും കർണാടകയ്ക്ക് പുത്തരിയല്ല.. ചരിത്രം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിഞ്ജ ചെയ്തു. 15 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം കന്നഡമണ്ണില്‍ നടന്ന സംഭവവികാസങ്ങള്‍ക്ക് ഈ സത്യപ്രതിഞ്ജ പരിഹാരമല്ല. ഇനിയും അധികാരതര്‍ക്കം തുടരും.എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യ രൂപീകരണവും അധികാരത്തര്‍ക്കവുമൊന്നും ഇവിടെ ആദ്യമല്ല.കുതിരക്കച്ചവടവും കാലുവാരലും രിസോര്‍ട്ട് രാഷ്ട്രീയവുമെല്ലാം ഇവിടെ സാധാരണം. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ആറ് തവണയാണ് കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ഇവയിലധികവും ഭരണ പ്രതിസന്ധിയെ തുടര്‍ന്നാണ് എന്നുള്ളത് ചരിത്രം.1971 (ഒരു വർഷം), 1977 (59 ദിവസം), 1989 (193 ദിവസം), 1970 (ഏഴുദിവസം), 2007 (33 ദിവസം), 2007-(189 ദിവസം).അതേസമയം 2004 മുതല്‍ 2012 വരെ നേരിട്ട ഭരണപ്രതിസന്ധിയുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.2004ൽ 79 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ചു. കോൺഗ്രസിെൻറ എൻ. ധരംസിങ് മുഖ്യമന്ത്രിയായും അന്ന് ജെ.ഡി.എസിലായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. എന്നാൽ 2006ല്‍ സഖ്യം പൊളിഞ്ഞതോടെ സ്ഥിതി മാറി.ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചു.മാത്രമല്ല ബിജെപിയുമായി കൈകോര്‍ത്ത് അധികാരത്തിലെത്തി. കുമാരസ്വാമി മുഖ്യമന്ത്രിയായി.ബി.എസ്. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. അവിടംകൊണ്ടും തീര്‍ന്നില്ല അധികാരതര്‍ക്കത്തിന്റെ പേരില്‍ ബിജെപിയും ജെഡിഎസും തെറ്റി.സഖ്യം പിരിഞ്ഞു.2007 ഒക്ടോബറില്‍ ബിജെപി മന്ത്രിമാര്‍ രാജിവച്ചു.അധികാരം നിലനിർത്താൻ കുമാരസ്വാമി ഗവർണറെ കണ്ട് ഭൂരിപക്ഷം തെളിയിക്കാനുള്ളകത്ത് നല്‍കിയെങ്കിലും ബി.ജെ.പി പിന്തുണ പിൻവലിച്ചതോടെ കുമാരസ്വാമി രാജിവെക്കാൻ നിർബന്ധിതനായി. 2007 ഒക്ടോബർ ഒമ്പതിന് ഗവർണർ കർണാടകയിൽ രാഷ്ട്രപതി ഭരണവും ഏർപ്പെടുത്തി. പിന്നീട് കോണ്‍ഗ്രസും ജെഡിഎസും വീണ്ടും ഒന്നിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ ബിജെപി കളത്തിലിറങ്ങി. തുടര്‍ന്ന് ജെഡിഎസും ബിജെപിയും ഒന്നായി.യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും ലഭിച്ചു.അങ്ങനെ ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി ചുവടുറപ്പിച്ചു.എന്നാല്‍ എട്ടുദിവസം കഴിയുമ്പോള്‍ വീണ്ടും കാര്യങ്ങള്‍ തകിടം മറഞ്ഞു.അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിൽ ബി.ജെ.പി ഒപ്പുവെക്കാത്തതിനെത്തുടർന്ന് ജെ.ഡി.എസ് വീണ്ടും ഇടഞ്ഞു.ബി.ജെ.പി ഭരണം അവസാനിച്ചു. വീണ്ടും രാഷ്ട്രപതി ഭരണം. പക്ഷെ 2008ല്‍ ബിജെപി കരുത്ത് കാട്ടി 110 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലെത്തി.കേവലഭൂരിപക്ഷത്തിന് 3 സീറ്റാണ് വേണ്ടതെങ്കിലും അന്ന് 7 എംഎല്‍എമാരെയാണ് ഓപ്പറേഷന്‍ താമരയിലുടെ ബിജെപി പാളയത്തിലെത്തിച്ചത്.224 സീറ്റില്‍ 115 സീറ്റുമായി യെദ്യൂരപ്പ മുഖ്യമന്ത്രിയുമായി.

yeddyurappa

Recommended Video

cmsvideo
Karnataka Elections 2018 : മാധ്യമപ്പട ഊണും ഉറക്കവും ഇല്ലാതെ കർണ്ണാടകയിൽ | Oneindia Malayalam

ഒരുവര്‍ഷം കഴിഞ്ഞ് വീണ്ടും ബിജെപി സമ്മര്‍ദ്ദത്തിലായി. ബെള്ളാരിയില്‍ നിന്നുള്ള മന്ത്രിമാരായ റെഡ്ഡി സഹോദരന്മാരും ബി. ശ്രീരാമുലുവും യെദിയൂരപ്പക്കെതിരെ രംഗത്തുവന്നു.ർക്കം രൂക്ഷമായി. അഴിമതി ആരോപണത്തെത്തുടർന്ന് യെദിയൂരപ്പ രാജിവെച്ചു. സദാനനന്ദഗൗഡ മുഖ്യമന്ത്രിയായി. 2012ൽ യെദിയൂരപ്പക്കെതിരെയുള്ള കേസ് മുറുകി,അദ്ദേഹത്തെ അനുകൂലിച്ച് എട്ടുമന്ത്രിമാർ രാജിവെച്ചു. യെദിയൂരപ്പയുടെ സമ്മർദത്തിെൻറ ഫലമായി ബി.ജെ.പി സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയായി.പിന്നീട് 2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ച് വരവ് നടത്തി.122 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 78 സീറ്റുകളില്‍ ഒതുങ്ങിയത്.

English summary
karnataka election; Political crisis in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X