Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി പ്രതിസന്ധി; കൽക്കരി വണ്ടികൾക്കായി യാത്രാ വണ്ടികൾ റദ്ദാക്കാൻ ഇന്ത്യൻ റെയിൽവേ

ഡൽഹി; രാജ്യത്തെ പല സംസ്ഥാനങ്ങളിലും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ കൽക്കരി എത്തിക്കാനുള്ള നടപടിയുമായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാ ഗമായി നിരവധി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. രാജ്യത്തെ വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് കൽക്കരി വഴിയാണ്. എന്നാൽ അടുത്ത കാലത്ത് നേരിട്ട കൽക്കരി ക്ഷാമം വൈദ്യുതി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ പവർക്കട്ടുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൽക്കരി വിതരണം വേഗത്തിലാക്കാനായി 670 യാത്ര ട്രെയിനുകളുടെ ട്രിപ്പുകൾ മെയ് 24 വരെ റദ്ദാക്കും. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പ്രതിദിനം 3500 ടൺ കൽക്കരി താപവൈദ്യുതി നിലയങ്ങളിൽ എത്തിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. എന്നാൽ രാജ്യത്ത് കൽക്കരിക്ക് ക്ഷാമം ഇല്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. രാജ്യത്തെ പ്രധാന കൽക്കരി വിതരണ സ്ഥാപനമായ കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി മന്ത്രി ചൂണ്ടിക്കാണിച്ചത്.

 coaltrain

പല വ്യവസായ സ്ഥാനപങ്ങളെയും ഈ വൈദ്യുതക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്. ട്രെയിനുകൾ റദ്ദാക്കാനുള്ള നടപടി താത്കാലികമാണെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായാലുടൻ യാത്രാ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് കൃഷ്ണ ബൻസാൽ പറഞ്ഞു. രാജ്യത്തെ കൽക്കരി വിതരണത്തിലെ തടസ്സങ്ങൾക്ക് പലപ്പോഴും പഴി കേൾക്കുന്നത് ഇന്ത്യൻ റെയിൽവേ ആണ്. എന്നാൽ നിലവിൽ എത്രയും പെട്ടെന്ന് തന്നെ കൽക്കരികൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് റെയിൽവേയുടെ ശ്രമം. ഇതിനായി 100,000 വാഗണുകൾ കൂടി ഉൾപ്പെടുത്താൻ റെയിൽവേ പദ്ധതിയിടുന്നു. സാധനങ്ങൾ വേഗത്തിൽ എത്തിക്കുന്നതിന് പ്രത്യേക ചരക്ക് ഇടനാഴികളും നിർമ്മിക്കുന്നുണ്ട്.

Recommended Video

cmsvideo
    വിജയ് ബാബു കീഴടങ്ങാതെ വേറെ വഴിയില്ലെന്ന് കമ്മീഷണര്‍

    ഈ മാസത്തിന്റെ തുടക്കം മുതൽ ഇന്ത്യയിലെ പവർ പ്ലാന്റുകളിലെ കൽക്കരി ശേഖരം ഏകദേശം 17% കുറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും ആവശ്യമായ അളവിന്റെ മൂന്നിലൊന്ന് കൽക്കരി മാത്രമാണ് ഉള്ളത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില കുതിച്ചുയർന്നതിനാൽ വൈദ്യുതിയുടെ ആവശ്യകതയും വർധിച്ചിരുന്നു. ഇതും കൽക്കരി ലഭ്യമാകാത്തതും ആണ് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. മാർച്ചിൽ രാജ്യത്തെ ശരാശരി താപനില ഏതാണ്ട് 92 ഡിഗ്രി ഫാരൻഹീറ്റിൽ (33 ഡിഗ്രി സെൽഷ്യസ്) എത്തി, 1901-ൽ അധികാരികൾ ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ചൂടുള്ള മാസമാണിത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+