റോള്‍ ക്യാമറ.. ആക്ഷന്‍.. ഒരു പഴ്സ് പോലും ഇല്ലാത്ത സന്ന്യാസി! മോദിയുടെ ധ്യാനത്തെ ട്രോളി പ്രകാശ് രാജ്
ദില്ലി: അക്ഷയ് കുമാറിന്റെ 'മാങ്ങ കഴിക്കല്‍' അഭിമുഖത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്ക്ക് വിശ്രമം കൊടുത്തിട്ടേ ഇല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. റഡാര്‍ തിയറിയും 88ലെ ഡിജിറ്റല്‍ ക്യാമറയും ഇ മെയിലുമെല്ലാം ട്രോളന്മാര്ക്ക് ചാകരയായി. ഏറ്റവും പുതിയത് മോദിയുടെ ഗുഹാധ്യാനമാണ്. കേദാര്‍ നാഥിലെ രുദ്ര ഗുഹയിലെ ധ്യാനവും അതിന് മുന്നോടിയായി നടത്തിയ ഫോട്ടോ ഷൂട്ടുമെല്ലാം വന്‍ പരിഹാസത്തിന് കാരണമായിരിക്കുകയാണ്.
എറണാകുളത്ത് പെട്ടി തുറക്കുമ്പോൾ കണ്ണന്താനം കറുത്ത കുതിരയാകും! റെക്കോർഡ് നേട്ടമുണ്ടാക്കുമെന്ന് ബിജെപി
മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും ധ്യാനവും ബിജെപി അനുകൂലികള്‍ ആഘോഷമാക്കുന്നുണ്ട്. എന്നാല്‍ മോദിയെ അടപടലം ട്രോളുകയാണ് എതിരാളികള്‍. നടനും ബെംഗളൂരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജും നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്രയെ ട്രോളി രംഗത്ത് വന്നിട്ടുണ്ട്.
'ദ 'ലൈ' ലാമ.. ഒരു പഴ്സ് പോലും സ്വന്തമായില്ലാത്ത പ്രിയപ്പെട്ട സന്ന്യാസി.. ക്യാമറാ സംഘത്തിനും ഫാഷന്‍ ഷോയ്ക്കും വസ്ത്ര ശേഖരത്തിനും വേണ്ടി പ്രാര്‍ത്ഥന നടത്തുന്നയാള്‍' എന്നാണ് ഫേസ്ബുക്കില്‍ പ്രകാശ് രാജിന്റെ പരിഹാസം. മോദിയുടെ കേദാര്‍നാഥ് യാത്രയിലെ ചിത്രങ്ങളും പ്രകാശ് രാജ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപി
മോദിയെ പരിഹസിക്കുന്ന മറ്റൊരു പോസ്റ്റും പ്രകാശ് രാജിന്റെ വകയുണ്ട്. മോദി ഗുഹയ്ക്കുളളില്‍ കണ്ണടച്ചിരിക്കുന്ന ചിത്രത്തിനൊപ്പം പ്രകാശ് രാജ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'റോള്‍ ക്യാമറ.. ആക്ഷന്‍.. ക്യാമറ ഓണ്‍ ചെയ്ത് വെച്ച് ധ്യാനിക്കുന്നു. ഹര് ഹര് മോദി'. കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി ധ്യാനത്തിനായി കേദാര്‍നാഥില്‍ എത്തിയത്. എല്ലാ വിധ സൗകര്യങ്ങളും ഉളള ഗുഹയിലെ ധ്യാനം നാടകം മാത്രമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേദാര്‍നാഥ് യാത്ര ചട്ടലംഘനമാണ് എന്നാരോപിച്ച് കോണ്‍ഗ്രസും തൃണമൂലും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.