സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി; നാരീശക്തിയുടെ സന്ദേശമെന്ന് മോദി
ന്യൂഡല്‍ഹി: എഴുത്തുകാരിയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ്‍ മൂര്‍ത്തിയുടെ ജീവിത പങ്കാളിയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിവിധ മേഖലകളില്‍ സുധാ മൂര്‍ത്തി നല്കിയ സംഭാവന വലുതും പ്രചോദനാത്മകവുമാണെന്ന് മോദി പറഞ്ഞു.
'സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ ഞാന്‍ സന്തോഷവാനാണ്. സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സുധാ ജിയുടെ സംഭാവനകള്‍ വളരെ വലുതും പ്രചോദനാത്മകവുമാണ്. രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം നമ്മുടെ 'നാരി ശക്തി'യുടെ ശക്തമായ സാക്ഷ്യമാണ്,' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അധ്യാപികയായ സുധ മൂര്‍ത്തി ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്സണുമായിരുന്നു. ഗേറ്റ്സ് ഫൗണ്ടേഷന്റെ പബ്ലിക് ഹെല്‍ത്ത് കെയര്‍ സംരംഭങ്ങളിലും അവര്‍ അംഗമാണ്. 2006 ല്‍ സുധ മൂര്‍ത്തിക്ക് ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ലഭിച്ചു. 2023-പത്മഭൂഷണും ലഭിച്ചു. യുകെ പ്രധാനമന്ത്രി ഋഷി സുനക് സുധാ മൂര്‍ത്തിയുടെ മരുമകനാണ്.
ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹന് മൂര്‍ത്തി എന്നിവരാണ് മക്കള്‍. നിലവില്‍ ഇന്ത്യക്ക് പുറത്തുള്ള സുധാ മൂര്‍ത്തി രാജ്യസഭാ നാമനിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു, ''ഇത് എനിക്ക് ഒരു വലിയ വനിതാ ദിന സമ്മാനമാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഒരു പുതിയ ഉത്തരവാദിത്തമാണ്,' അവര്‍ പറഞ്ഞു. കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് സുധാ മൂര്‍ത്തി എഴുതാറുള്ളത്.
ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്, മഹാശ്വേത, ഡോളര്‍ ബഹു തുടങ്ങിയവയാണ് സുധാ മൂര്‍ത്തിയുടെ പ്രധാന പുസ്തകങ്ങള്‍. നിരവധി അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ഗ്രാമീണ മേഖലയുടെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ള സുധ മൂര്‍ത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ ആരാധകരുണ്ട്. 1950 ഓഗസ്റ്റ് 19 ന് കര്‍ണാടകയിലെ ഷിഗ്ഗോണില്‍ ആണ് സുധ മൂര്‍ത്തി ജനിച്ചത്.
കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞയായും എഞ്ചിനീയറായും ആണ് സുധ തന്റെ കരിയര്‍ ആരംഭിച്ചത്. അതേസമയം കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനങ്ങള്‍ എന്നിവയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 12 പേരെയാണ് രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications