Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി; നാരീശക്തിയുടെ സന്ദേശമെന്ന് മോദി

ന്യൂഡല്‍ഹി: എഴുത്തുകാരിയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ്‍ മൂര്‍ത്തിയുടെ ജീവിത പങ്കാളിയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിവിധ മേഖലകളില്‍ സുധാ മൂര്‍ത്തി നല്‍കിയ സംഭാവന വലുതും പ്രചോദനാത്മകവുമാണെന്ന് മോദി പറഞ്ഞു.

'സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ ഞാന്‍ സന്തോഷവാനാണ്. സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സുധാ ജിയുടെ സംഭാവനകള്‍ വളരെ വലുതും പ്രചോദനാത്മകവുമാണ്. രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം നമ്മുടെ 'നാരി ശക്തി'യുടെ ശക്തമായ സാക്ഷ്യമാണ്,' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

sudha murty

അധ്യാപികയായ സുധ മൂര്‍ത്തി ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്സണുമായിരുന്നു. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പബ്ലിക് ഹെല്‍ത്ത് കെയര്‍ സംരംഭങ്ങളിലും അവര്‍ അംഗമാണ്. 2006 ല്‍ സുധ മൂര്‍ത്തിക്ക് ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ലഭിച്ചു. 2023-പത്മഭൂഷണും ലഭിച്ചു. യുകെ പ്രധാനമന്ത്രി ഋഷി സുനക് സുധാ മൂര്‍ത്തിയുടെ മരുമകനാണ്.

ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹന്‍ മൂര്‍ത്തി എന്നിവരാണ് മക്കള്‍. നിലവില്‍ ഇന്ത്യക്ക് പുറത്തുള്ള സുധാ മൂര്‍ത്തി രാജ്യസഭാ നാമനിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു, ''ഇത് എനിക്ക് ഒരു വലിയ വനിതാ ദിന സമ്മാനമാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഒരു പുതിയ ഉത്തരവാദിത്തമാണ്,' അവര്‍ പറഞ്ഞു. കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് സുധാ മൂര്‍ത്തി എഴുതാറുള്ളത്.

ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്, മഹാശ്വേത, ഡോളര്‍ ബഹു തുടങ്ങിയവയാണ് സുധാ മൂര്‍ത്തിയുടെ പ്രധാന പുസ്തകങ്ങള്‍. നിരവധി അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ഗ്രാമീണ മേഖലയുടെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ള സുധ മൂര്‍ത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ ആരാധകരുണ്ട്. 1950 ഓഗസ്റ്റ് 19 ന് കര്‍ണാടകയിലെ ഷിഗ്ഗോണില്‍ ആണ് സുധ മൂര്‍ത്തി ജനിച്ചത്.

കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞയായും എഞ്ചിനീയറായും ആണ് സുധ തന്റെ കരിയര്‍ ആരംഭിച്ചത്. അതേസമയം കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 12 പേരെയാണ് രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+