ഭാര്യയുടെ കാമുകനെ പൂജാരി കൊന്ന് ക്ഷേത്രത്തിനകത്തിട്ട് കത്തിച്ചു... പൂജാരിയും ഭാര്യയും അകത്തായി!
ദില്ലി: ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരമായ ദില്ലിയിലാണ് സംഭവം. താന്‍ പൂജ ചെയ്തിരുന്ന ക്ഷേത്രത്തിനകത്തെ സ്റ്റോർ റൂമിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം കത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ചയാണ് ലഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. 30കാരിയായ ഇയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
35 കാരനായ ചന്ദ്രശേഖറാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയ ശേഷം ഒരാള്‍ അബദ്ധത്തില്‍ അകത്ത് പെട്ടുപോയി എന്നാണ് ലഖന്‍ പോലീസില്‍ വിളിച്ച് അറിയിച്ചത്. സഹദാരയിലെ ഗാന്ധിനഗറിലുള്ള ക്ഷേത്രത്തിലായിരുന്നു സംഭവം നടന്നത്. ചന്ദ്രശേഖറിന്റെ കത്തിക്കരിഞ്ഞ മൃതദേഹമാണ് പോലീസിന് കാണാന്‍ സാധിച്ചത്.
മൃതദേഹം അളിഞ്ഞുതുടങ്ങിയത് കണ്ട് സംശയം തോന്നിയാണ് പോലിസ് ലഖനെ ചോദ്യം ചെയ്തത്. ഇതോടെയാണ് നടന്ന കാര്യങ്ങള്‍ വെളിവായത്. ആദ്യമൊക്കെ ഒന്നും വിട്ടുപറഞ്ഞില്ലെങ്കിലും ലഖന്‍ പോലീസിനോട് നടന്ന കാര്യങ്ങളെല്ലാം പിന്നീട് സമ്മതിച്ചു. മധുര സ്വദേശിയായ ചന്ദ്രശേഖറുമായി ലഖന്റെ ഭാര്യയ്ക്ക് ബന്ധം ഉണ്ടായിരുന്നത്രെ.
ഇക്കാര്യം ലഖന്‍ മനസിലാക്കുകയും ഭാര്യയെ ചോദ്യം ചെയ്യുകയും ഉണ്ടായി. തെറ്റ് സമ്മതിച്ച ഭാര്യ ചന്ദ്രശേഖറിനെ കൊല്ലാന്‍ ഭര്‍ത്താവിന് കൂട്ടുനില്‍ക്കുകയും ചെയ്തു. ഭാര്യ തന്നെയാണ് ചന്ദ്രശേഖറിനെ ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. ക്ഷേത്രത്തിന്റെ സ്‌റ്റോര്‍ റൂമില്‍ കൊണ്ടുപോയി ഉറക്കഗുളിക നല്‍കിയ ശേഷം കഴുത്ത് ഞെരിച്ചാണ് ഇവര്‍ ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയത്.