വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കും; നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
ദില്ലി: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി. കേരളം ഉള്‍പ്പടെ നാല് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിക്കും ഇത് ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മിഷന്‍ അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നിലവില്‍ വരുന്നതിന് മുമ്പാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സന്ദേശവും സര്‍ട്ടിഫിക്കറ്റിലുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്നും പെരുമാറ്റ ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയല്‍ പരാതിപ്പെട്ടിരുന്നു. കൂടാതെ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് പുറത്തിറക്കിയ കൊവിന്‍ പ്ലാറ്റ്‌ഫോമില്‍ കൂടി പ്രധാനമന്ത്രി പ്രചാരണം നടത്തുന്നത് തടയണമെന്നും പരാതി ഉയര്‍ന്നിരുന്നു.
ടിപി സെന്‍കുമാര്‍ കൊടുങ്ങല്ലൂരില്‍, തൃശൂരില്‍ സുരേഷ് ഗോപിക്കായി സമ്മര്‍ദം; ബിഡിജെഎസിന് സീറ്റ് കുറയും
2017ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വെബ്‌സൈറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കാന്‍ അന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.
Recommended Video
ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടി
'പിണറായി വാരിക്കോരിത്തന്ന പരസ്യത്തിൻ്റെ കോടികളിൽ കണ്ണ് മഞ്ഞളിച്ചോ..?';മാധ്യമങ്ങൾക്കെതിരെ മുരളീധരൻ
25 വര്‍ഷത്തിന് ശേഷം പുനലൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ്, ലീഗില്‍ നിന്ന് വാങ്ങും, ഇതുവരെ ജയം ഒറ്റതവണ!!