'പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്'; വർഗീയ സംഘർഷങ്ങളിൽ പ്രതികരിച്ച് 13 പ്രതിപക്ഷ പാർട്ടികൾ
ഡൽഹി: വർഗീയ സംഘർഷങ്ങളിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ജനങ്ങളോട് സമാധാനവും സൗഹാർദവും നിലനിർത്താൻ അഭ്യർത്ഥിക്കുകയും വർഗീയ അക്രമം നടത്തുന്നവരെ കർശനമായി ശിക്ഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയ പ്രസ്താവയിൽ ആവശ്യപ്പെട്ടു.
13 പ്രതിപക്ഷ പാർട്ടികൾ ആണ് വർഗീയ സംഘർഷങ്ങൾക്ക് എതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകളെ കടന്നാക്രമിച്ച് ആയിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണം. സമൂഹത്തിൽ മതഭ്രാന്ത് പ്രചരിപ്പിക്കുന്നവരും ഇത്തരം പ്രവർത്തികളിലൂടെ സമൂഹത്തെ പ്രകോപിപ്പിക്കുന്നവരും നിരവധി ഉണ്ട്.

ഇവർക്ക് എതിരെ സംസാരിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിന് എതിരെ ആഞ്ഞടിച്ചായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണം ഉണ്ടായത്. രാജ്യത്തിലെ പല സംസ്ഥാനങ്ങളിൽ അടുത്തിടെ ഉണ്ടായ വർഗീയ കലാപങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു.
വർഗീയ കലാപങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ പ്രതിപക്ഷ പാർട്ടികൾക്ക് സംശയം ഉണ്ടാക്കുന്നതാണ്. 'രാജ്യത്ത് പല സംസ്ഥാനങ്ങളിലും അടുത്തിടെ നടന്ന വർഗീയ കലാപങ്ങളെ അപലപിക്കുന്നു. പല സംസ്ഥാനങ്ങളിലും ഉണ്ടായ വർഗീയ കലാപങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ ആശങ്കകൾ ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്തുന്നു.
കോൺഗ്രസ്, തൃണമൂൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, സി പി എം, ഡി എം കെ, ആർ ജെ ഡി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഈ 13 പ്രതിപക്ഷ പാർട്ടികളിൽ ഉൾപ്പെടുന്നു. എന്നാൽ, ശിവസേന, സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, ആം ആദ്മി പാർട്ടി എന്നിവർ ഉൾപ്പെട്ടില്ല എന്നതും ചർച്ചയാകുന്നുണ്ട്.
"ഭക്ഷണം, വസ്ത്രധാരണം, വിശ്വാസം, ഉത്സവങ്ങൾ, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാൻ ഭരണ സംവിധാനത്തിലെ വിഭാഗങ്ങൾ ബോധപൂർവം ഉപയോഗിക്കുന്ന രീതിയാണ് ഇത്. ഇതിൽ അങ്ങേയറ്റം വേദനിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നു. ഈ രീതി അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണ്.
സാമൂഹിക സൗഹാർദ്ദത്തിന് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. ഈ കാര്യങ്ങൾ ഞങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നമ്മുടെ ഇന്ത്യയ്ക്ക് ഒരു അഭിവൃദ്ധി ഉണ്ട്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ പൂർണമായും ബഹുമാനിക്കുകയാണ് ചെയ്യേണ്ടത്. രാജ്യത്ത് സമാധാനം കിടക്കുന്നവരെ പരാജയപ്പെടുത്തുകയാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. ഇതിനു വേണ്ടി എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുകയാണ്. രാജ്യത്ത് സമാധാനം നിലനിർത്തണം. സ്വതന്ത്രമായി പ്രവർത്തിക്കുന്ന പ്രതിപക്ഷ പാർട്ടികളോട് ജനങ്ങൾ സഹകരിക്കുകയാണ് വേണ്ടത് എന്നും പ്രസ്താവനയിൽ പറയുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications