രാജ്യത്തെ സാമ്പത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തു! കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി
ദില്ലി: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ സാമ്പത്തിക നില ബിജെപി സര്‍ക്കാര്‍ തകര്‍ത്തു. ജിഡിപി വളര്‍ച്ച ഉണ്ടാകുന്നില്ല, രൂപയുടെ മൂല്യവും ഇടിഞ്ഞെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ (ജിഡിപി) തോത് കഴിഞ്ഞ 6 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിക്കിലാണെന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ കണക്ക് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 5 ശതമാനം മാത്രമാണ് വളര്‍ച്ച.
നേരത്തേയും സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാര്‍ മൗനം തുടരുകയാണെന്നായിരുന്നു പ്രിയങ്ക കുറ്റപ്പെടുത്തിയത്. അതേസമയം സര്‍ക്കാര്‍ ഇനിയെങ്കിലും പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കിയില്ലേങ്കില്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാണ്ഡിത്യവും അറിവും ഇതില്‍ ഒന്ന് മാത്രം ഉണ്ടായാല്‍ സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല. അതിന് ഇവ രണ്ടും ഒരുമിച്ച് ആവശ്യമാണ്. അതേസമയം ഇത് രണ്ടും നമ്മുക്കില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരുന്നു.
പാലായില്‍ 'അടി'നിര്‍ത്തണം; തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് ഉപസമിതി, നിഷയിലുറച്ച് ജോസ് കെ മാണി
ദില്ലിയിലേക്ക്
അധ്യക്ഷനായി
താരിഖ്
അന്‍വര്‍...
ഹിന്ദി
ഹൃദയഭൂമിയില്‍
വന്‍
മാറ്റങ്ങളുമായി
കോണ്‍ഗ്രസ്!