' അദ്ദേഹം സ്വന്തം കവിളുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ'; ബിജെപി നേതാവിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി
ഡൽഹി: മുൻ ബി ജെ പി എംപിയായ രമേഷ് ബിധുരിയുടെ വിവാദ പരാമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അത്തരം അപ്രസക്തമായ കാര്യങ്ങൾക്ക് പകരം പ്രധാനപ്പെട്ട വിഷയങ്ങളാണ് ഡൽഹി നിയമ സഭാ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് എന്ന് പ്രിയങ്ക പറഞ്ഞു. രമേഷ് ബിധുരി സ്വന്തം കവിളുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു.
എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടാൽ കൽക്കാജിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കുമെന്നാണ് ബിധുരി പറഞ്ഞത്.
ഈ പരാമർശം പരിഹാസ്യമാണെന്നും അപ്രസക്തമാണെന്നും പ്രിയങ്ക പറഞ്ഞു. ബിധുരിയുടെ പരാമർശം വലിയ വിവാദമാകുകയും കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെ ബിധുരി ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.

തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നായിരുന്നു ബിധുരി പറഞ്ഞത്. അതേ സമയം ഇതിന് മുൻപും ബിധുരി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. എം പി യായിരുന്നപ്പോൾ ഇദ്ദേഹം അസഭ്യ പരാമർശം നടത്തിയിരുന്നു. ഡൽഡഹിയിലെ കൽക്കാജി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയാണ് ബിധുരി. എ എ പി നേതാവ് അതിഷിക്കെതിരെയാണ് രമേഷ് ബിധുരി മത്സരിക്കുന്നത്.
അതിഷിക്കെതിരെയും രമേഷ് ബിധുരി വിവാദ പരാമർശം നടത്തിയിരുന്നു. ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കവേയായരുന്നു രമേഷ് ബിധുരി അതിഷിക്കെതിരെ അധിക്ഷേപം നടത്തിയത്. അതിഷി അച്ഛനെ മാറ്റിയെന്നായിരുന്നു ബിധുരി പറഞ്ഞത്. ഈ മർലേന ഇപ്പോൾ സിങ് ആയിരിക്കുകയാണ്. അവർ പേര് മാറ്റിയിരിക്കുകയാണ്.
മർലേന തന്റെ പിതാവിനെ പോലും മാറ്റി. ഇത് ആം ആദ്മി പാർട്ടിയുടെ സ്വഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ ധീര സൈനികരെ ഇല്ലായ്മ ചെയ്ത അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടത്തരുതെന്നാവശ്യപ്പട്ട് ദയാഹർജി നൽകിയാവരാണ് അതിഷിയുടെ മാതാപിതാക്കൾ. അങ്ങനെയുള്ളവരെ പിന്തുണയ്ക്കണമോ എന്ന് ജനളോട് എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്, എന്നാണ് രമേശ് ബിധുരി പറഞ്ഞത്.
രമേഷ് ബിധുരിയുടെ അധിക്ഷേപ പരാമർശത്തിന് മറുപടി നൽകാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അതിഷി വിഭാകഭരിതയായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാനായി ഇത്രയും തരംതാണ പ്രസ്താവന നടത്താമോയെന്നാണ് അതിഷി ചോദിച്ചത്.
രാജ്യത്തെ രാഷ്ട്രീയം ഇത്രയും അധ പതിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അതിഷി പറഞ്ഞിരുന്നു..
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications