Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും അടച്ചുപൂട്ടുകയുമാണ്: പ്രിയങ്ക ഗാന്ധി

ദില്ലി: പൗരത്വ ഭേഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമ‍ര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും അടച്ചുപൂട്ടുകയുമാണെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം. ദില്ലി മുതല്‍ ബെംഗളരു വരെ ഉള്‍പ്പെടുന്ന പത്ത് നഗരങ്ങളിലാണ് വ്യാഴാഴ്ച നടക്കാനിരുന്ന പ്രതിഷേധ പരിപാരികള്‍ പോലീസ് ഇടപെട്ട് നിര്‍ത്തലാക്കിയത്.

തുടര്‍ന്ന് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് ദില്ലിയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത്. ഇതിനൊപ്പം ടെലികോം കമ്പനികളോട് ഇന്റര്‍നെറ്റിന് പുറമേ എസ്എംഎസ്- വോയ്സ് കോള്‍ സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ചെങ്കോട്ടയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളിലാണ് നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കും പ്രാബല്യത്തിലുള്ളത്.

priyanka-gandhi1

'' മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ഇന്റര്‍നെറ്റ് റദ്ദാക്കി. എല്ലായിടത്തും നിരോധനാജ്ഞ പുറപ്പെടുവിച്ചു. എവിടെയും നിങങ്ങളുടെ ശബ്ദമുയര്‍ത്താന്‍ അനുവദിക്കുന്നില്ല. നികുതിദായകരുടെ പണം ഉപയോഗിക്കുന്നവര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും അടച്ചുപൂട്ടുകയുമാണ്"പ്രിയങ്കാ ഗാന്ധി പറയുന്നു. ദില്ലിയില്‍ ചെങ്കോട്ടക്ക് അടുത്തുവെച്ച് നിരവധി പ്രതിഷേധക്കാരെയാണ് പോലീസ് പിടികൂടിയത്. രാവിലെ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചവരാണ് പിടിയിലായിട്ടുള്ളത്. ദില്ലിയ്ക്ക് പുറമേ ഹൈദരാബാദിലും ബെംഗളൂരുവിലും സമാന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

സ്വരാജ്യ അഭിയാന്‍ തലവനായ യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി എന്നിവരാണ് ദില്ലിയില്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നത്. ലാല്‍ ക്വിലയില്‍ നിന്നാണ് ഞാന്‍ പിടിയിലായത്. ആയിരത്തോളം പ്രതിഷേധക്കാരാണ് ഇതിനകം പിടിയിലായിട്ടുള്ളത്. ആയിരക്കണക്കിന് പേര്‍ ഇങ്ങോട്ടുള്ള യാത്രാ മധ്യേയാണ്. ഞങ്ങളെ ഭാവനയിലേക്കാണ് കൊണ്ടുപോകുന്നതെന്നും യാദവ് പറയുന്നു.

ദില്ലിയിലെ പ്രക്ഷോഭം കാരണം രാവിലെ മുതല്‍ ദില്ലി- ഗുഡ്ഗാവ് അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിട്ടുള്ളത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡുകള്‍ അടച്ചിടുകയായിരുന്നു. 17 ഓളം മെട്രോ സ്റ്റേഷനുകളും ഇതിനകം അടച്ചിട്ടുണ്ട്. പ്രതിഷേധക്കാരോട് അനുമതി തേടാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അനുവദനീയമായ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി വാങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കാനാണ് നീക്കമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
    Section 144 Imposed Near Red Fort Ahead Of Anti-CAA Protest | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+