ബാങ്ക് ലയനങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി; രാജ്യത്ത് ഇനിയുണ്ടാവുക 12 പൊതുമേഖല ബാങ്കുകള്‍ മാത്രം
ദില്ലി: രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍. ലയനം സാധ്യമാവുന്നതോടെ 10 പൊതുമേഖല ബാങ്കുകള്‍ 4 സ്ഥാപനങ്ങളായി മാറുമെന്നാണ് നിര്‍മ്മല സീതാരമന്‍ വ്യക്തമാക്കിയത്. ഒറിയന്‍റല്‍ ബാങ്കിനേയും യുണൈറ്റണ് ബാങ്കിനേയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിപ്പിക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ലയന ശേഷമുള്ള പുതിയ ബാങ്കിന് 11,437 ശാഖകളുണ്ടാകും. സംയോജിത സ്ഥാപനം 17.95 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉള്ള ബാങ്ക് ആയി മാറും. ഇതോടെ ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് ആയി ഈ സ്ഥാപനം മാറും.
നിഷയുടെ വിജയ സാധ്യതയില്‍ കോണ്‍ഗ്രസിനും സംശയം; പാലായില്‍ പ്രതിസന്ധി തുടരുന്നു, കടുപ്പിച്ച് ജോസഫും
സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കില്‍ ലയിപ്പിക്കാനാണ് തീരുമാനം. ലയനം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായി കാനറാ ബാങ്ക് മാറും. ലയിപ്പിച്ച സ്ഥാപനത്തിന് 15.2 ലക്ഷം കോടി രൂപയുടെ ബിസിനസും 10,342 ശാഖകളുമുണ്ടാകും. ആന്ധ്രാബാങ്കിനേയും കോര്‍പ്പറേഷന്‍ ബാങ്കിനേയും യുണിയന്‍ ബാങ്കുമായും അലഹബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കുമായി ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ലയനം പൂര്‍ത്തിയാവുന്നതോടെ ബാങ്കുകളുടെ നിക്ഷേപത്തിലും വായ്പാ ശേഷിയിലും വര്‍ധനവുണ്ടാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലയനം പൂര്‍ത്തിയാവുന്നതോടെ രാജ്യത്ത് ഇന് 12 പൊതുമേഖല ബാങ്കുകള്‍ ആയിരിക്കും ഉണ്ടാവുക.
മാതാപിതാക്കളെ ബന്ധപ്പെട്ടിട്ട് 22 ദിവസമായി; കശ്മീര്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രത്തിനെതിരെ ഊര്‍മ്മിള
ബാങ്ക് ഒഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നീ മൂന്ന് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമെന്ന് കഴിഞ്ഞ സെപ്ത്ംബറില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്‍ജ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാംകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ ബാങ്കുകളെ നേരത്തെ ലയിപ്പിച്ചിരുന്നു.