പുതുച്ചേരി; തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്,ദിനേഷ് ഗുണ്ടുറാവുമായി ചർച്ച നടത്തി നാരായണ സ്വാമി
പുതുച്ചേരി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയിൽ ഭരണം നിലനിർത്താനുള്ള നീക്കം തുടങ്ങി കോൺഗ്രസ്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി നാരായണസ്വാമിയും മറ്റ് മന്ത്രിമാരും ചേർന്ന് പുതുച്ചേരിയുടെ ചുമതലയുള്ള എഐസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവുവിനെ ബംഗളൂരിൽ സന്ദർശിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് റിപ്പോർട്ട്.
2016 മെയിലാണ് പുതുച്ചേരിയിൽ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തിയത്. പുതുച്ചേരിയിയിൽ ആകെയുള്ള 33 അംഗ സഭയിൽ 14 പേരാണ് കോൺഗ്രസിനുള്ളത്.ഡിഎംകെയുടെയും മറ്റ് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് കോൺഗ്രസ് പുതുച്ചേരിയിൽ ഭരണം തുടരുന്നത്.ബിജെപിയുടെ മൂന്ന് നോമിനേറ്റഡ് അംഗങ്ങളും(കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്യുന്ന) പുതുച്ചേരി സഭയിലുണ്ട്.
കിരണ്‍ബേദിയപ്പോലെ ഒരാളെ കേന്ദ്ര സര്‍ക്കാര്‍ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചതോടെയായിരുന്നു മുഖ്യമന്ത്രിയായി മുതിർന്ന നേതാവായനാരായണസ്വാമിയെ തന്നെ നിയമിക്കാൻ കോൺഗ്രസ് തിരുമാനിച്ചത്.ഇക്കുറിയും സംസ്ഥാനത്ത് ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
അതേസമയം പാർട്ടിയിൽ ചില എംഎൽഎമാർ ബിജെപിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ഏത് നിമിഷവും മറുകണ്ടം ചാടിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നേതൃത്വത്തിന് ആശങ്ക സൃഷ്ടിക്കുന്നുണഅട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് എംഎൽഎയായ ജോൺ കുമാർ പുതുച്ചേരിയുടെ ചുമതലയുള്ള ബിജെപി നേതാവ് നിർമ്മൽ കുമാറുമായി കൂടിക്കാഴ്ച നടത്തിയത് വലിയ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും കാരണമായിരുന്നു.
നെല്ലിപ്പോത്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്ന ജോൺ മുഖ്യമന്ത്രിയായി നാരണായണ സ്വാമി ചുമതലയേറ്റതോടെ അദ്ദേഹത്തിന് മത്സരിക്കാൻ മണ്ഡലം വിട്ട് നൽകിയിരുന്നു. നിലവിൽ കാമരാജ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജോൺ. തനിക്കും മകനും മത്സരിക്കാൻ ഈ ഇരുമണ്ഡലങ്ങളും കൈക്കലാക്കാനുള്ള നീക്കമാണ് ജോൺ നടത്തുന്നതെന്നും ഇതിനായാണ് ബിജെപിയുമായുള്ള കൂടിക്കാഴ്ച എന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളിയ എംഎൽഎ ബിജെപി നേതാവുമായി നടത്തിയത് ഒരു സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നായിരുന്നു പ്രതികരിച്ചത്.
Recommended Video