Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാധ്യമ വിചാരണ വഴി ഞാൻ കുറ്റക്കാരിയാണെന്ന് പറയുന്നത് തെറ്റ്'; ആരോപണങ്ങളിൽ പ്രതികരിച്ച് പൂജ ഐഎഎസ്

മുംബൈ: വ്യാജ സർട്ടഫിക്കറ്റ് ആരോപണത്തിൽ തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ ആണെന്ന് ഐ എ എസ് ഉദ്യോ​ഗസ്ഥ പൂജ ഖേഡ്കർ. താൻ കുറ്റക്കാരിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും കേന്ദ്ര സമിതിക്ക് മുമ്പാകെ മൊഴി നൽകുമെന്നും അതോടെ സത്യം വിജയിക്കുമെന്നും പൂജ പ്രതികരിച്ചു.

സർവീസിൽ പ്രവേശിക്കാനായി സമർപ്പിച്ച ഒ ബി സി സർട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പൂജ ഖേഡ്ക്കറിനെതിരായ ആരോപണം. സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിന് പൂജ നടപടി നേരിട്ടിരുന്നു. കുറ്റക്കാരിയാണ് എന്ന് തെളിയുന്നത് വരെ നിരപരാധി ആണ് എന്ന വസ്തുത അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ ഭരണഘടന എന്നും അതിനാൽ താൻ കുറ്റക്കാരിയാണെന്ന് തെളിയിക്കുന്ന മാധ്യമ വിചാരണം തെറ്റാണ് എന്നും പൂജ പറഞ്ഞു.

pooja

ഇത് എല്ലാവരുടെയും അടിസ്ഥാനാവകശം ആണ്. ആരോപണം ഉണ്ടെന്ന് നിങ്ങൾക്ക് പറയാ. പക്ഷേ എന്നെ കുറ്റക്കാരിയാക്കുന്നത് തെറ്റാണ് പൂജ പറയുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അന്വേഷണവുമായി സഹകരിക്കാനുള്ള പ്രതിബദ്ധത പൂജ ആവർത്തിച്ചു. "ഒരു പ്രൊബേഷണർ എന്ന നിലയിൽ ഇവിടെ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുക എന്നതാണ് എൻ്റെ ജോലി.

അതാണ് ഞാൻ ചെയ്യുന്നത്. അതിനെക്കുറിച്ച് (അന്വേഷണം) എനിക്ക് ഒരു അഭിപ്രായവും പറയാൻ കഴിയില്ല. സമിതിയുടെ തീരുമാനം വരുമ്പോഴെല്ലാം അത് പരസ്യവും പരിശോധനയ്ക്ക് വിധേയവുമാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് നിങ്ങളോട് പറയാൻ എനിക്ക് അവകാശമില്ല, "അവർ പറഞ്ഞു. കർഷകരെ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പൂജ ഖേദ്കറുടെ മാതാപിതാക്കളായ മനോർമ ഖേദ്കർ, ദിലീപ് ഖേദ്കർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പൂജ ഖേഡ്കറുടെ പെരുമാറ്റത്തെക്കുറിച്ച് പൂനെ കളക്ടർ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തൻ്റെ സ്വകാര്യ ഔഡി കാറിൽ ചുവന്ന ബീക്കണും "ഗവൺമെൻ്റ് ഓഫ് മഹാരാഷ്ട്ര" എന്ന സ്റ്റിക്കറും ഉപയോഗിച്ചതായും പൂനെ അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസ് കൈവശപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു. പൂജ ഓഫീസ് ഫർണിച്ചറുകൾ നീക്കം ചെയ്യുകയും ലെറ്റർഹെഡുകൾ, വി ഐപി നമ്പർ പ്ലേറ്റ് എന്നിവ ആവശ്യപ്പെടുകയും പ്രൊബേഷണറി ഓഫീസർമാർക്ക് പ്രത്യേക വീടും കാറും ലഭ്യമല്ലാത്ത ആനുകൂല്യങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തായും പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+