'മാധ്യമ വിചാരണ വഴി ഞാൻ കുറ്റക്കാരിയാണെന്ന് പറയുന്നത് തെറ്റ്'; ആരോപണങ്ങളിൽ പ്രതികരിച്ച് പൂജ ഐഎഎസ്
മുംബൈ: വ്യാജ സർട്ടഫിക്കറ്റ് ആരോപണത്തിൽ തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ ആണെന്ന് ഐ എ എസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കർ. താൻ കുറ്റക്കാരിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും കേന്ദ്ര സമിതിക്ക് മുമ്പാകെ മൊഴി നൽകുമെന്നും അതോടെ സത്യം വിജയിക്കുമെന്നും പൂജ പ്രതികരിച്ചു.
സർവീസിൽ പ്രവേശിക്കാനായി സമർപ്പിച്ച ഒ ബി സി സർട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പൂജ ഖേഡ്ക്കറിനെതിരായ ആരോപണം. സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിന് പൂജ നടപടി നേരിട്ടിരുന്നു. കുറ്റക്കാരിയാണ് എന്ന് തെളിയുന്നത് വരെ നിരപരാധി ആണ് എന്ന വസ്തുത അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ ഭരണഘടന എന്നും അതിനാൽ താൻ കുറ്റക്കാരിയാണെന്ന് തെളിയിക്കുന്ന മാധ്യമ വിചാരണം തെറ്റാണ് എന്നും പൂജ പറഞ്ഞു.

ഇത് എല്ലാവരുടെയും അടിസ്ഥാനാവകശം ആണ്. ആരോപണം ഉണ്ടെന്ന് നിങ്ങൾക്ക് പറയാ. പക്ഷേ എന്നെ കുറ്റക്കാരിയാക്കുന്നത് തെറ്റാണ് പൂജ പറയുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അന്വേഷണവുമായി സഹകരിക്കാനുള്ള പ്രതിബദ്ധത പൂജ ആവർത്തിച്ചു. "ഒരു പ്രൊബേഷണർ എന്ന നിലയിൽ ഇവിടെ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുക എന്നതാണ് എൻ്റെ ജോലി.
അതാണ് ഞാൻ ചെയ്യുന്നത്. അതിനെക്കുറിച്ച് (അന്വേഷണം) എനിക്ക് ഒരു അഭിപ്രായവും പറയാൻ കഴിയില്ല. സമിതിയുടെ തീരുമാനം വരുമ്പോഴെല്ലാം അത് പരസ്യവും പരിശോധനയ്ക്ക് വിധേയവുമാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് നിങ്ങളോട് പറയാൻ എനിക്ക് അവകാശമില്ല, "അവർ പറഞ്ഞു. കർഷകരെ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പൂജ ഖേദ്കറുടെ മാതാപിതാക്കളായ മനോർമ ഖേദ്കർ, ദിലീപ് ഖേദ്കർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പൂജ ഖേഡ്കറുടെ പെരുമാറ്റത്തെക്കുറിച്ച് പൂനെ കളക്ടർ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തൻ്റെ സ്വകാര്യ ഔഡി കാറിൽ ചുവന്ന ബീക്കണും "ഗവൺമെൻ്റ് ഓഫ് മഹാരാഷ്ട്ര" എന്ന സ്റ്റിക്കറും ഉപയോഗിച്ചതായും പൂനെ അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസ് കൈവശപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു. പൂജ ഓഫീസ് ഫർണിച്ചറുകൾ നീക്കം ചെയ്യുകയും ലെറ്റർഹെഡുകൾ, വി ഐപി നമ്പർ പ്ലേറ്റ് എന്നിവ ആവശ്യപ്പെടുകയും പ്രൊബേഷണറി ഓഫീസർമാർക്ക് പ്രത്യേക വീടും കാറും ലഭ്യമല്ലാത്ത ആനുകൂല്യങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തായും പറയുന്നു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications