ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന് മസൂദ് അസറിന്റെ ആഹ്വാനം; ശബ്ദ സന്ദേശം പുറത്ത്, തെളിവുമായി ഇന്ത്യ
ഒഡീഷയിലെ പൊതുജന റാലിയില്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മൗനൗചരണം നടത്തുന്നു. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമീപം
Odisha: Union Home Minister Rajnath Singh observes 1-minute silence during a public rally in Bhadrak, for the CRPF personnel who lost their lives in #PulwamaAttack on February 14. Union Minister Dharmendra Pradhan also present. pic.twitter.com/3DOEcT2pwQ
— ANI (@ANI) February 17, 2019
പുൽവാമ ഭീകരാക്രമണം; ചാവേർ ചുവന്ന കാറിലെത്തിയെന്ന് മൊഴി. ആദിൽ ധർ കാറിൽ വരുന്നത് കണ്ടെന്ന് സിആർപിഎഫ് ജവാന്മാർ മൊഴി നൽകി. സൈനിക വാഹനവ്യൂഹത്തിലെ 4,2 ബസുകളിൽ ഉണ്ടായിരുന്നവരാണ് മൊഴി നൽകിയത്. ചുവന്ന മാരുതി ഇക്കോ കാറായിരുന്നുവെന്നും മൊഴി. ഇക്കോ കാറിന്റെ ബമ്പർ ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിരുന്നു.
ദില്ലി: പുൽവാമ ഭീകരാക്രണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളുമായി ഇന്ത്യ. പാക് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന് ജെയ്ഷെ ക്യാമ്പിലെ ഭീകരരോട് ആഹ്വാനം ചെയ്യുന്നതിന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. പാഗക് പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനാണ് ഇന്ത്യയുടെ നീക്കം.













Click it and Unblock the Notifications