പോലീസ് ദമ്പതികളുടെ എവറസ്റ്റ് പര്യടനം തട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവ്
പൂനെ: എവറസ്റ്റ് സമ്മിറ്റില്‍ പങ്കെടുത്ത് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ദമ്പതികളെന്ന അപൂര്‍വ്വ നേട്ടത്തിന്റെ ഉടമകളായ ദിനേശ് റാത്തോഡ്-താരകേശ്വരി ദമ്പതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. എവറസ്റ്റിന്റെ മുകളില്‍ നില്ക്കുന്നതായി ഇവര്‍ പ്രചരിപ്പിച്ച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. പോലീസ് കോണ്‍സറ്റബിള്‍മാരായ ഇരുവര്‍ക്കും ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ചില പര്‍വ്വതാരോഹകരാണ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തങ്ങളോടൊപ്പം ഇക്കുറി എവറസ്റ്റ് സമ്മിറ്റില്‍ ഇരുവരും പങ്കെടുത്തിട്ടില്ലെന്നും പര്‍വ്വതാരോഹകര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മൂന്നാഴ്ചക്ക് മുമ്പാണ് എവറസ്റ്റില്‍ പങ്കെടുത്ത് എവറസ്റ്റ് കീഴടക്കിയ ആദ്യ ദമ്പതിമാര്‍ എന്ന പേരില്‍ ദിനേശും താരകേശ്വരി റാത്തോഡും വാര്‍ത്തകളില്‍ താരങ്ങളായത്. എന്നാല്‍ പര്‍വ്വതാരോഹകരുടെ പരാതിയില്‍ വിദഗ്ദരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ ആറിനാണ് ദമ്പതികള്‍ അപൂര്‍വ്വ നേട്ടത്തിനുടമയായെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. മെയ് 23ന് ഇരുവരും ചേര്‍ന്ന് എവറസ്റ്റിന് താണ്ടിയെന്നായിരുന്നു പൊലീസ് ദമ്പതികളുടെ അവകാശവാദം.

ജൂണ്‍ 16ന് പര്‍വ്വതാരോഹകരായ അഞ്ജലി കുല്‍ക്കര്‍ണി, ശരദ് കുല്‍ക്കര്‍ണി, സുരേന്ദ്ര ഷെല്‍ക്കേ, ആനന്ദ് ബന്‍സോഡെ, ശ്രീകാന്ത് ചവാന് തുടങ്ങി ഒരു സംഘം പര്‍വ്വതാരോഹകര്‍ ഇവര്‍ക്കെതിരെ പൂണെ പോലീസ് കമ്മീഷണര്‍ രശ്മി ശുക്ലക്ക് പരാതി നല്കി. നേപ്പാള്‍ സര്‍ക്കാരും പൂനെ പൊലീസും അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് താരകേശ്വരിയുടെ നിലപാട്. നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങള്‍ക്കൊപ്പം എവറസ്റ്റ് സമ്മിറ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് എങ്ങനെ അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് സമ്മിറ്റില്‍ പങ്കെടുത്ത പര്‍വ്വതാരോഹക സംഘം ഉന്നയിക്കുന്ന ചോദ്യം.
ഇവരുടേതായി പ്രത്യക്ഷപ്പെട്ട ഫോട്ടോയില്‍ ഇരുവരെയും വേവ്വേറെ വസ്ത്രങ്ങളില്‍ കണ്ടതും തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്ത ഫോട്ടോകളുമാണ് ദമ്പതിമാരുടേത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്ന ആരോപണത്തിന് ബലം നല്‍കുന്നത്. ഫോട്ടോയില്‍ കാണുന്ന നിഴലും സമയവും യോജിക്കുന്നില്ല എന്നതുള്‍പ്പെടെയുള്ള തെളിവുകള്‍ ദമ്പതിമാരുടെ അവകാശവാദങ്ങളെ തള്ളിക്കളയുന്നതാണ്. മെയ് 23ന് രാവിലെ 6.25ന് മുകളിലെത്തിയെന്നാണ് റാത്തോഡ് ദമ്പതികളുടെ വാദം. ഫോട്ടോയിലെ ഡേറ്റും സമയവും ഇത് തന്നെ, എന്നാല്‍ നിഴലുകള്‍ പറയുന്നത് മറ്റൊരു കഥയും. 11 മണിക്കും ഉച്ചയ്ക്കും ഇടയിലുള്ള ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നിഴലുകളും സംശയം ജനിപ്പിക്കുന്നു. ഈ ചിത്രങ്ങള്‍ പരിശോധിച്ച ശേഷമാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
2014ല്‍ ഓസ്ട്രേലിയയില്‍ പര്‍വ്വതാരോഹണത്തിനിടെയും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പാതി വഴി മാത്രം പിന്നിട്ട ശേഷം വിജയികളെന്ന് അറിയിച്ച് തിരിച്ചെത്തിയെന്നായിരുന്നു അന്ന് ഇവര്‍ക്കെതിരെ ഉയര്‍ന്ന ആക്ഷേപം.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications