250000 പേർക്ക് ജോലി ; ആദ്യ ജനപ്രിയ തീരുമാനവുമായി പഞ്ചാബ് സർക്കാർ
ചണ്ഡീഗഢ്: പത്ത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനമേറ്റ ശേഷം നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തിൽ ജനപ്രിയ തീരുമാനങ്ങൾ. 25000 ജോലി സാധ്യതകൾക്ക് മുഖ്യമന്ത്രി അംഗീകാരം നൽകി. സർക്കാരിന്റെ വിവിധ വകുപ്പുകളിലും ബോർഡുകളിലും കോർപറേഷനുകളിലുമാണ് 25000 ജോലി സാധ്യതകളുള്ളത്. പൊലീസ് വകുപ്പിൽ 10,000 പേർക്കും മറ്റു വകുപ്പുകളിലായി 15,000 പേർക്കും ജോലി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്‌ദാനം നൽകിയതു പോലെ യുവാക്കൾക്ക് ജോലി ഒരുക്കുക എന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും ഭഗവന്ത് മാൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന ഹർപാൽ സിങ് ചീമ, ഗുർമീത് സിങ് മീത് ഹയർ, എസ്. ഹർബജൻ സിങ്, ഡോ. വിജയ് സിംഗ്ല, ലാൽ ചന്ദ് ഉൾപ്പെടെയുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പഞ്ചാബിൽ മുഖ്യമന്ത്രി ഉൾപ്പെടെ 18 മന്ത്രിസ്ഥാനങ്ങളാണുള്ളത്.

ഒമ്പത് പേരോടൊപ്പം ബൽജീത് കൗറും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. ശിരോമണി അകാലിദൾ സ്ഥാനാർഥിയായി മത്സരിച്ച ഹർപ്രീത് സിങ്ങിനെ പരാജയപ്പെടുത്തി 40,261 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡോ. ബൽജീത് കൗർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. 46കാരിയായ ഇവർ കണ്ണ് സർജൻ കൂടിയാണ്. ഫരീദ്‌കോട്ടിൽ നിന്ന് ആംആദ്‌മി എംപിയായി തെരഞ്ഞെടുക്കപ്പെട്ട സദ്ദു സിങ്ങിന്റെ മകൾ കൂടിയാണ് ബൽജീത് കൗർ. 2014 മുതൽ 2019 വരെയുള്ള കാലയളവിലാണ് സദ്ദു സിങ് എംപിയായി പ്രവർത്തിച്ചത്. സർക്കാർ ആശുപത്രിയിലെ ഡോക്‌ടറായി ജോലി ചെയ്‌തിരുന്ന കൗർ ജോലി രാജിവെച്ചുകൊണ്ടാണ് ആംആദ്മിയിൽ ചേരുന്നത്.

പഞ്ചാബിന്റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് ഭഗവന്ത് മാൻ അധികാരമേറ്റത്. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖട്ഖർ കലനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ സന്നിഹിതനായിരുന്നു. തനിക്ക് വോട്ട് ചെയ്‌തവരുടെയും ചെയ്യാത്തവരുടെയും മുഖ്യമന്ത്രിയാണ് താൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം.

അഴിമതി ഇല്ലാതാക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നിവയായിരുന്നു മാനിന്റെ പ്രധാന വാഗ്‌ദാനങ്ങൾ. ഇവ നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ് ആംആദ്‌മി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നത്. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോവണമെന്ന് തങ്ങൾക്ക് അറിയാം. ഏഴുവർഷമായി താൻ ലോകസ്ഭാംഗമായിരുന്നു. മതിയായ അനുഭവസമ്പത്തുണ്ട്. മുതിർന്ന പല നേതാക്കളും തോറ്റു. പലരും ജയിച്ചു. അതിനാൽ പുതിയ ആശയങ്ങൾ സംസ്ഥാനത്തുണ്ടാവുമെന്ന് ഉറപ്പാണെന്നും ഭഗവന്ത് മാൻ ആദ്യ ദിനത്തിൽ പ്രതികരിച്ചിരുന്നു.

ധുരി മണ്ഡലത്തിൽ മത്സരിച്ച ഭഗവത് മൻ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ദൽവീർ സിങിനെയാണ് പരാജയപ്പെടുത്തിയത്. ധുരിയിൽ ഭഗവന്ത് മാൻ 82,592 വോട്ടുകൾ നേടിയപ്പോൾ ദൽവീർ സിങിന് 24,386 വോട്ടുകൾ മാത്രമാണ് നേടാനായത്. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്റെ വിജയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 64.29 ശതമാനം വോട്ടുകളോടെയാണ് ഭഗവന്ത് മാൻ പഞ്ചാബിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തീർത്തത്.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications