പൂഞ്ചിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയും ജോലിയും പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനീകരുടെ കുടുംബത്തിന് സർക്കാർ ജോലിയും ഒരു കോടി രൂപയും നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരിൽ നാല് പേരും പഞ്ചാബിൽ നിന്നുള്ളവരാണ്. കൊല്ലപ്പെട്ട സൈനികർക്ക് സൈന്യം അന്തിമോപചാരം അർപ്പിച്ചു.
രജൗരിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിച്ചു. ഭൗതിക ശരീരം സൈനികരുടെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകും. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ലുധിയാന ജില്ലയിലെ ചങ്കോയൻ കകാൻ ഗ്രാമത്തിലെ ഹവിൽദാർ മന്ദീപ് സിംഗ്, മോഗ ജില്ലയിലെ ചാരിക് ഗ്രാമത്തിലെ ലാൻസ് നായിക് കുൽവന്ത് സിംഗ്, ഗുർദാസ്പൂർ ജില്ലയിലെ തൽവണ്ടി ഭാരത് ഗ്രാമത്തിലെ ശിപായി ഹർകൃഷൻ സിംഗ്, ബതിന്ഡ ജില്ലയിലെ ബാഗ ഗ്രാമത്തിലെ ശിപായി സേവക് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ.
വാഹനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ ഇന്ധനടാങ്കിലേക്ക് വെടി ഉതിർക്കുകയായിരുന്നു.. ഈ സംഭവത്തിന് പിന്നാലെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഈ പ്രദേശത്ത് കനത്ത മഴയായിരുന്നു, ഈ അവസരത്തിലാണ് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്. പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കപ്പെട്ട രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റില്‍ നിന്നുള്ള ജവാന്മാര്‍ ആണ് കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തെ അപലപിച്ച മൻ, ധീരരായ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വേദന രേഖപ്പെടുത്തി. പഞ്ചാബ് സർക്കാരിന്റെ നയമനുസരിച്ച്, മരിച്ച സൈനികരുടെ അടുത്ത ബന്ധുക്കൾക്കും ആശ്രിതർക്കും ഒരു കോടി രൂപയും ഒരു ജോലിയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാൻ ഈ വീരന്മാർ തികഞ്ഞ അർപ്പണബോധമാണ് പ്രകടിപ്പിച്ചതെന്നും അവരുടെ ത്യാഗം കൂടുതൽ ഭക്തിയോടും പ്രതിബദ്ധതയോടും കൂടി തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ സഹ സൈനികരെ പ്രചോദിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് കൗണ്ടിയെ മോചിപ്പിക്കുന്നതിൽ പഞ്ചാബികൾ മുൻനിര പങ്ക് വഹിച്ചിട്ടുണ്ടെന്ന് മാൻ പറഞ്ഞു. അതുപോലെ, അതിർത്തികൾ സംരക്ഷിച്ച് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ഇപ്പോൾ പഞ്ചാബികൾ വലിയ പങ്ക് വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണം നടത്തിയത് ഭീകരരാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിൽ എടുത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications