Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്: വൻ വിജയവുമായി ആം ആദ്മി പാർട്ടി; പിന്നിലാക്കപ്പെട്ട് കോൺഗ്രസും ബിജെപിയും

ചണ്ഡീഗഢ്: പഞ്ചാബിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വൻ വിജയം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ എഎപി എതിരാളികളെ വളരെ പിന്നിലാക്കി മുന്നേറുകയാണ്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് രണ്ടാം സ്ഥാനത്തുണ്ടെങ്കിലും എഎപിയേക്കാൾ ഏറെ പിന്നിലാണ്.

ശിരോമണി അകാലിദൾ, ബിജെപി എന്നിവർക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള എഎപി സർക്കാരിന് വലിയ ഊർജ്ജമാണ് നൽകുന്നത്.

1500 രൂപയ്ക്ക് പകരം 200 രൂപ മാത്രം, 15 സ്ട്രീമിങ് ആപ്പുകളും 30 ജിബി ഡാറ്റയും, ഒടിടി പാസ്സ് പുറത്തിറക്കി ജിയോ
1500 രൂപയ്ക്ക് പകരം 200 രൂപ മാത്രം, 15 സ്ട്രീമിങ് ആപ്പുകളും 30 ജിബി ഡാറ്റയും, ഒടിടി പാസ്സ് പുറത്തിറക്കി ജിയോ

മേയ് 26ന് നടന്ന തിരഞ്ഞെടുപ്പിൽ മൊത്തം 63.94 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 8 മുൻസിപ്പൽ കോർപ്പറേഷനുകൾ, 75 മുൻസിപ്പൽ കൗൺസിലുകൾ, 19 നഗർ പഞ്ചായത്തുകൾ എന്നിവയുൾപ്പെടെ 102 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊത്തം 1,977 വാർഡുകളിലായി 7,554 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ഇതിൽ 80 വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Punjab

ഭൂരിഭാഗം വാർഡുകളിലും വിജയിച്ച് എഎപി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. മൊഹാലി, ബതിന്ദ, ബർണാല തുടങ്ങിയ പ്രധാന കോർപ്പറേഷനുകളിലും നഗരങ്ങളിലും പാർട്ടിക്ക് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ കോൺഗ്രസിന് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. എങ്കിലും ചില പരമ്പരാഗത കോട്ടകൾ നിലനിർത്താൻ പാർട്ടിക്ക് കഴിഞ്ഞു.

കാർഷിക മേഖലകളിൽ അകാലിദൾ ചില സീറ്റുകൾ നേടിയപ്പോൾ, നഗരമേഖലകളിൽ സ്വാധീനമുണ്ടാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പലയിടത്തും പ്രതീക്ഷിച്ച വിജയം നേടാനായില്ല. സ്വതന്ത്ര സ്ഥാനാർത്ഥികളും പല വാർഡുകളിലും നിർണ്ണായക വിജയം നേടിയിട്ടുണ്ട്.

ചിലന്തിവലകൾ വീടിനകത്ത് ഒരു തലവേദനയാണോ? ചിലന്തികൾ വരാതിരിക്കാൻ 5 വഴികൾ ഇതാ
ചിലന്തിവലകൾ വീടിനകത്ത് ഒരു തലവേദനയാണോ? ചിലന്തികൾ വരാതിരിക്കാൻ 5 വഴികൾ ഇതാ

തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ പലയിടത്തും എഎപി, കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ കടുത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിച്ചത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും കർശനമായ നിരീക്ഷണത്തിനായി പ്രത്യേക ഒബ്‌സർവർമാരെയും വിന്യസിച്ചിരുന്നു.

പഞ്ചാബിലെ ജനങ്ങൾ തങ്ങളുടെ ഭരണത്തിലുള്ള വിശ്വാസം വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും ആം ആദ്മി പാർട്ടി നേതൃത്വം പ്രതികരിച്ചു. അതേസമയം ഭരണകക്ഷി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+