ഒറ്റക്കായാല്‍ പേടിവേണ്ട: രാത്രി ഒമ്പത് മുതല്‍ രാവിലെ വരെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പോലീസ് അകമ്പടി
ചത്തീസ്ഗഡ്: സ്ത്രീ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കിടെ പുതിയ ദൗത്യവുമായി പഞ്ചാബ് പോലീസ്. രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള സമയത്ത് പുറത്തുള്ള സ്ത്രീകളെ സൗജന്യമായി വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. സ്ത്രീകളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് നീക്കം. 100,112, 181 എന്നീ നമ്പറുകളില്‍ വിളിക്കുന്ന സ്ത്രീകള്‍ക്കാണ് പോലീസിന്റെ സൗജന്യ സേവനം ലഭ്യമാകുക. ഈ നമ്പറുകളില്‍ വിളിക്കുമ്പോള്‍ നേരിട്ട് പോലീസ് കണ്ട്രോള് റൂമിലാണ് വിവരം ലഭിക്കുക. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പദ്ധതി നടപ്പിലാക്കിയെന്ന് ഉറപ്പാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഉള്ളി വില പിടിച്ചുകെട്ടാൻ കേന്ദ്രം, പൂഴ്ത്തിവയ്പ്പ് തടയാൻ നടപടി, സംഭരണ പരിധി കുറച്ചു
ടാക്സിയോ മുച്ചക്ര വാഹനമോ ലഭിക്കാത്ത സ്ത്രീകള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര ലഭ്യമാകൂ. യാത്രക്കിടെ ഒരു വനിതാ പോലീസ് സ്ത്രീ യാത്രക്കാരിയെ അനുഗമിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മൊഹാലി, പട്യാല, ഭട്ടിന്‍ഡ എന്നിവയുള്‍പ്പെട്ട സുപ്രധാന നഗരങ്ങളില്‍ ഇതിനായി പിസിആര്‍ വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. ഓരോ ജില്ലയിലും നടപ്പിലാക്കുന്ന പദ്ധതിക്ക് ഡിഎസ്പിയോ എസിപിയോ ആയിരിക്കും നോഡല്‍ ഓഫീസര്‍. ഇവരുടെ നമ്പറുകള്‍ പഞ്ചാബ് പോലീസിന്റെ വെബ്സൈറ്റിലും പഞ്ചാബ് സര്‍ക്കാര്‍ വെബ്സൈറ്റിലും ലഭിക്കും. എഡിജിപി ഗുര്‍പ്രീത് ഡ്യോക്കാണ് സംസ്ഥാന തലത്തില്‍ പദ്ധതിയുടെ ചുമതല.
തെലങ്കാനയില്‍ രാത്രി യാത്രക്കിടെ യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെയാണ് പഞ്ചാബിലെ നീക്കം. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം 26കാരിയായ യുവതിയെ കമ്പിളിയില്‍ പൊതിഞ്ഞ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഈ സംഭവത്തിലെ ആശങ്ക ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷ ഒരുക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.