ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ധമി, വിദഗ്ധ സമിതി രൂപീകരിക്കും, വാഗ്ദാനം നടപ്പാക്കാന്‍ ബിജെപി
ദില്ലി: ഉത്തരാഖണ്ഡില്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് പുഷ്കര്‍ സിംഗ് ധമി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഇക്കാര്യമായിരുന്നു ധമി സംസാരിച്ചത്. പുതിയ സര്‍ക്കാരിന് കീഴില്‍ ഏകീകൃത സിവിഡ് കോഡ് നിലവില്‍ വരുമെന്ന് ധമി വ്യക്തമാക്കി. മന്ത്രിസഭ ഇക്കാര്യത്തില്‍ ഐകണ്ഠ്യേന അനുമതി നല്കി കഴിഞ്ഞു. വിദഗ്ധ സമിതിയെ രൂപീകരിച്ച് നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും ധമി പറഞ്ഞു. ദശാബ്ദങ്ങളായി ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ്.

സ്വകാര്യ ബില്ലുകള്‍ പോലും സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിക്കപ്പെട്ടിരുന്നു. നേരത്തെ പ്രചാരണത്തില്‍ ബിജെപിയുടെ ഈ വാഗ്ദാനം വലിയ വിവാദമായിരുന്നു. ഏകീകൃത സിവില്‍ കോഡ് സംസ്ഥാനത്തിന്റെ പരിധിയിലുള്ള കാര്യമല്ലെന്ന് വരെ ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി മുന്നോട്ട് പോകുമെന്ന് ധമി ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് സിവില്‍ കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ പൂര്‍ണ പിന്തുണയുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡെന്നും ധമി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ധമി ഉത്തരാഖണ്ഡില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റത്. സുതാര്യമായ ഒരു ഭരണമായിരിക്കും ഉണ്ടാവുക. സര്‍ക്കാരിന്റെ നയങ്ങളും സുതാര്യമായിരിക്കും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് ധമി വ്യക്തമാക്കി. അതിലൊന്നാണ് ഏകീകൃത സിവില്‍ കോഡ് എന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി പന്ത്രണ്ടിനാണ് ധമി സിവില്‍ കോഡിന്റെ കാര്യം പ്രഖ്യാപിച്ചത്. നിയമ വിദഗ്ധരും, വിരമിച്ച ഉദ്യോഗസ്ഥരും, ബുദ്ധിജീവികളും, എല്ലാം ഈ സമിതിയിലുണ്ടാവും. വിവാഹം, വിവാഹ മോചനം, വസ്തുവകകള്‍, പിന്തുടര്ച്ചാവകാശം തുടങ്ങിയ കാര്യങ്ങള്‍ ഈ കമ്മിറ്റിയുടെ പരിധിയില്‍ വരും.
ബിജെപി ഭരിക്കുന്ന സംസ്ഥാനം ആദ്യമായിട്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. നേരത്തെ സുപ്രീം കോടതി ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഗോവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാമെന്നും, അവിടെ ഒരു സിവില്‍ കോഡുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സിവില്‍ കോഡ് സമൂഹത്തില്‍ ലിംഗ നീതിയും, സ്ത്രീ ശാക്തീകരണ നീക്കങ്ങളും ശക്തമാക്കുമെന്ന് ധമി ചൂണ്ടിക്കാണിച്ചു. ഒരു രാജ്യത്ത് എല്ലാ മതങ്ങള്‍ക്കും ഒരു വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications