Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വിറ്റ് ഇന്ത്യ സമര വാർഷികം: 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക', സ്വതന്ത്ര്യ സമര പോരാട്ടത്തിന്റെ തീജ്വാല

ക്വിറ്റ് ഇന്ത്യ സമര വാർഷികം:'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക',സ്വതന്ത്ര്യ സമര പോരാട്ടത്തിലെ തീജ്വാല

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. 1942 ഓഗസ്റ്റ് എട്ടിനാണ് ഗാന്ധിജി രാജ്യത്തെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യയെ സ്വതന്ത്ര രാജ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്വിറ്റ് ഇന്ത്യ ആഹ്വാനം ചെയ്യുന്നത്. അന്നേ ദിവസം അദ്ദേഹം നടത്തിയ പ്രസംഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസംഗം. പിന്നീട് രാജ്യം കണ്ടത് സ്വതന്ത്ര്യ പോരാട്ടത്തിന്റെ നിർണായക ഏടുകളായി ചരിത്രത്തിൽ ഇന്നും ശോഭയൊട്ടും ചോരാതെ നിറഞ്ഞു നിൽക്കുന്ന ഒരുപിടി സംഭവങ്ങളായിരുന്നു.

Independence Day

ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. ബോംബെയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. അതേ വേദിയിൽ മഹാത്മ ഗാന്ധി "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന അതിപ്രധാന മുദ്രവാക്യവും ഉയർത്തി. ഇന്ത്യൻ സ്വതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്ന ഒന്നായിരുന്നു അത്.

എന്നാൽ ഈ പ്രസംഗത്തിന് ശേഷം ഗാന്ധിജി അടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം അറസ്റ്റിലായി. ഡിഫൻസ് ഓഫ് ഇന്ത്യ നിയമപ്രകാരമായിരുന്നു അറസ്റ്റ്. എന്നാൽ ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനം, മറ്റെന്തിനേക്കാളും, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ ജനതയെ ഒന്നിപ്പിച്ചു. 1944-ൽ ഗാന്ധി തന്റെ പ്രതിരോധം തുടരുകയും 21 ദിവസത്തെ ഉപവാസ അനുഷ്ഠിക്കുകയും ചെയ്തു. 1945ലേക്ക് എത്തിയപ്പോൾ രാജ്യാന്തര തലത്തിൽ തന്നെ ബ്രിട്ടൺ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നു. സ്വതന്ത്ര്യം എന്ന ഇന്ത്യൻ ജനതയുടെ ആവശ്യത്തിന് മുന്നിൽ അവർക്ക് മുഖം തിരിക്കാനായില്ല.

ഭാരത് ചോഡോ ആന്ദോളൻ അഥവ ഓഗസ്റ്റ് ക്രാന്തി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായി ഉയർന്ന ഏറ്റവും തീവ്രമായ ശബ്ദമായിരുന്നു. "ക്വിറ്റ് ഇന്ത്യ" എന്ന സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ആഹ്വാനം ഉയർത്തിയത് സ്വാതന്ത്ര്യസമര സേനാനിയായ യൂസഫ് മെഹർ അലിയാണ്. 1942 മെയ് മാസത്തിൽ, മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാരോട് "ഇന്ത്യയെ ദൈവത്തിനു വിടുക. ഇത് അധികമാണെങ്കിൽ അവളെ അരാജകത്വത്തിലേക്ക് വിടുക" എന്ന് ആവശ്യപ്പെട്ടു.

1942 ജൂലൈയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി വാർധയിൽ യോഗം ചേർന്ന് വാർധ പ്രമേയം പാസാക്കി. ഇത് തന്നെയാണ് ക്വിറ്റ് ഇന്ത്യ പ്രമേയവും. ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രസംഗത്തിന് ശേഷം ഗാന്ധി, നെഹ്‌റു, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മറ്റ് നിരവധി നേതാക്കൾ എന്നിവരെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് ചെയ്തു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഹൃദയമായിരുന്ന യുവ അരുണ ആസഫ് അലി, പ്രമുഖ നേതാക്കളുടെ അഭാവത്തിൽ കോൺഗ്രസ് പരിപാടികളുടെ അധ്യക്ഷ സ്ഥാനത്തെത്തി.

Recommended Video

cmsvideo
    Karnataka and Tamilnadu restricts people from Kerala

    നേതാക്കന്മാരുടെ അറസ്റ്റ് വലിയ പ്രക്ഷോഭങ്ങൾക്കായിരുന്നു തുടക്കം കുറിച്ചത്. ഗാന്ധിജിയുടെ അഹിംസ മാർഗം മറന്ന പ്രവർത്തകർ ശക്തമായി തിരിച്ചടിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമണ സംഭവങ്ങൾ അരങ്ങേറി. ജയിലിനുള്ളിൽ ഗാന്ധിജി നിരാഹരവും ആരംഭിച്ചതോടെ തീരുമാനത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. പ്രവർത്തകർ അഹിംസ വെടിഞ്ഞത് ഗാന്ധിജിയെ വിഷമിപ്പിച്ചെങ്കിലും സ്വതന്ത്ര്യ സമര പോരാട്ടത്തിലെ ഏറ്റവും നിർണായക മുദ്രാവാക്യമായി ക്വിറ്റ് ഇന്ത്യ മാറി. ബ്രിട്ടൺ ഇന്ത്യ വിടുന്നതുവരെ അവർ അത് ആർത്തുവിളിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+