Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ലകണ്ണിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും; ആദരാഞ്ജലിയുമായി രജനിയും കമലും വിജയും

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണിന്റെ മൃതദേഹം ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയ്ക്ക് വിട്ടുകൊടുത്തു. മരണാനന്തരം തന്റെ ശരീരം ആശുപത്രിയ്ക്ക് കൈമാറണം എന്ന് നല്ലകണ്ണ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അതേസമയം മൃതദേഹം ആശുപത്രിയ്ക്ക് കൈമാറുന്നതിന് മുന്‍പ് തമിഴ്നാട് സര്‍ക്കാര്‍ പൂര്‍ണ്ണ സംസ്ഥാന ബഹുമതികള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

നല്ലകണ്ണിന്റെ ത്യാഗജീവിതവും പൊതുസേവനവും ആദരിക്കപ്പെടേണ്ടതാണ് എന്നും തമിഴ്‌നാട് പരമോന്നത ആദരവോടെ അദ്ദേഹത്തിന് വിടപറയുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ത്യാഗരായ നഗറിലെ സിപിഐ ഓഫീസായ ബാലന്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലാപയാത്രയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാളായിരുന്നു കമ്മ്യൂണിസ്റ്റുകാരനായ നല്ലകണ്ണ്.

R Nallakannu Death

ജീവിതത്തിലുടനീളം സത്യസന്ധതയും നീതിബോധവും കൈമുതലാക്കി ജീവിച്ച അദ്ദേഹം ലളിത ജീവിതം നയിച്ച ഉത്തമ കമ്മ്യൂണിസ്റ്റ് മാതൃകയായിരുന്നു. പാര്‍ട്ടി നല്‍കിയ 2000 രൂപ പ്രതിമാസ വാടകയിലാണ്് അദ്ദേഹം ജീവിച്ചിരുന്നത്. തന്നിലേക്ക് വന്ന ചേര്‍ന്ന സാമ്പത്തികമായുള്ള പല ആനുകൂല്യങ്ങളും പുരസ്‌കാരങ്ങളും നിരസിച്ച നല്ലകണ്ണിന് ഒരു സൈക്കിള്‍ പോലും സ്വന്തമായുണ്ടായിരുന്നില്ല.

കലൈഞ്ജര്‍ കരുണാനിധി അദ്ദേഹത്തെ പെരിയോറിനാടായിരുന്നു ഉപമിച്ചിരുന്നത്. തമിഴ്‌നാടിന്റെ ഒരു കണ്ണ് പെരിയോറാണെങ്കില്‍ മറ്റേ കണ്ണ് നല്ലകണ്ണാണ് എന്നായിരുന്നു കരുണാനിധി പറഞ്ഞത്. ദ്രാവിഡ-കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഭൂമികയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും പിന്തുണയും ജനസമ്മതിയുമാണ് കരുണാനിധിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ തടിച്ചുകൂടിയ ജനസഞ്ചയവും ഇത് അടിവരയിടും.

സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ നല്ലകണ്ണിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ആദ്യം പുഷ്പാര്‍ച്ചന നടത്തി. മുന്‍ മന്ത്രി ഡി. ജയകുമാര്‍, മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ, പിഎംകെ പ്രസിഡന്റ് അന്‍പുമണി രാമദോസ്, തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്, ബിജെപി നേതാക്കളായ എല്‍. മുരുകന്‍, നൈനാര്‍ നാഗേന്ദ്രന്‍, വിസികെ നേതാവ് തിരുമാവളവന്‍, നാം തമിഴര്‍ കച്ചി മേധാവി സീമന്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.

രജനീകാന്ത്, കമല്‍ഹാസന്‍, നാസര്‍, സത്യരാജ്, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ പരിധികള്‍ക്കപ്പുറം നല്ലകണ്ണു ആരാധിക്കപ്പെടുന്നയാളാണെന്നും അദ്ദേഹം തനിക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്കുവേണ്ടിയാണ് ജീവിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അപൂര്‍വമായ സത്യസന്ധതയും ധാര്‍മ്മിക ശക്തിയും ഉള്ള വ്യക്തിയായിരുന്നു അദ്ദേഹത്തെന്ന് ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി വിശേഷിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+