Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് കള്ളം പറയുകയാണെന്ന് പറയാനുള്ള ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതില്‍ തന്റെ പങ്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കള്ളം പറയുകയാണെന്ന് പറയാന്‍ നരേന്ദ്ര മോദിക്ക് പറയാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു, മോദി അത് ചെയ്താല്‍ ട്രംപ് സത്യം തുറന്നുപറയും എന്നും രാഹുല്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റ് കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമായി പ്രസ്താവിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത് തന്റെ ഇടപെടല്‍ മൂലമാണ് എന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റേയും പ്രിയങ്കയുടേയും പ്രതികരണം.

Rahul Gandhi

'ഇത് വ്യക്തമാണ്, ട്രംപ് കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാണ്. എല്ലാവര്‍ക്കും അറിയാം, അദ്ദേഹത്തിന് അത് പറയാന്‍ കഴിയില്ല. അതാണ് യാഥാര്‍ത്ഥ്യം. പ്രധാനമന്ത്രി അങ്ങനെ പറഞ്ഞാല്‍, ട്രംപ് സത്യമെന്താണ് എന്ന് തുറന്നു പറയും. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഒന്നും പറയാന്‍ കഴിയാത്തത്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

വ്യാപാര കരാറിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് ട്രംപ് ഈ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എങ്ങനെയുള്ള വ്യാപാര കരാര്‍ ആണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എല്ലാവര്‍ക്കും അധിരം വൈകാതെ കാണാനാകും എന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അവകാശവാദങ്ങളില്‍ മോദി വ്യക്തത നല്‍കണം എന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.

'പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടാല്‍ അവ അവ്യക്തമാണ്. അവര്‍ അത് നേരിട്ട് പറയണം. യുഎസ് പ്രസിഡന്റ് കള്ളം പറയുകയാണെന്ന് മോദി പറയണമെന്ന് രാഹുല്‍ ഇന്നലെയും പറഞ്ഞു. അദ്ദേഹം അത് പാര്‍ലമെന്റില്‍ പറയണം', പ്രിയങ്ക പറഞ്ഞു. ട്രംപ് കള്ളം പറയുകയാണെന്നും ഇതിനിടയില്‍ എന്തോ സംശയാസ്പദമായ കാര്യമുണ്ട് എന്നും പറയാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചു.

'ചര്‍ച്ചകളില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഞങ്ങള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല എന്നതാണ് നമ്മുടെ പണ്ട് മുതലുള്ള നയം. ഇന്നും അത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. എന്തുകൊണ്ടാണ് അവര്‍ വെടിനിര്‍ത്തലിമ് സമ്മതിച്ചത്, അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരുന്നു എന്് രാജ്യത്തോട് പറയണം,' ഖാര്‍ഗെ പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഒരിക്കല്‍ പോലും മോദി ട്രംപിന്റെ പേര് പരാമര്‍ശിച്ചില്ല എന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+