കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടിലൊന്നറിയാന്‍ രാഹുല്‍ ; റാഫേല്‍ 45000 കോടിയുടെ അഴിമതി, പരസ്യസംവാദത്തിന് മോദിക്ക് വെല്ലുവിളി

  • By Desk
Google Oneindia Malayalam News

2019ലെ ലോക്‌സഭ അടുത്തതോടെ ബിജെപിക്കെതിരെ പുതിയ പോര്‍മുഖങ്ങള്‍ തുറന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ഇന്ന് നടന്ന പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത് കൊണ്ട് ബിജെപ്പിക്കെതിരേയും മോദിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച അദ്ദേഹം റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

രാജ്യത്തെ പാവപ്പെട്ട നികുതിദായകരുടെ പണം കടലാസ് കമ്പനിയുണ്ടാക്കി കൈക്കലാക്കിയ പ്രധാനമന്ത്രിയുടെ സുഹൃത്തിന് നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല രാജ്യത്തെ 15 ശതകോടീശ്വരന്മാരുടെ പ്രധാനമന്ത്രിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അഴിമതി

അഴിമതി

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാഹുല്‍ ഗാന്ധി റാഫേല്‍ അഴിമതി വിഷയത്തില്‍ മോദിക്കെതിരെ രംഗത്ത് വന്നിരുന്നു. രാഹുലിന്റെ ആരോപണങ്ങളെ ബിജെപി നിഷേധിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.

45000 കോടി

45000 കോടി

റാഫേല്‍ അഴിമതി 45000 കോടിയുടെതെന്നായിരുന്നു രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞത്. റാഫേല്‍ അഴിമതിയില്‍ വെളിപ്പെടുത്താന്‍ പറ്റാത്തതായി ഒന്നും ഇല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞതായും രാഹുല്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ ഇല്ലാതെ അഴിമതി ആരോപണം ഉന്നയിക്കുന്നു എന്നാരോപിച്ചു ഭരണപക്ഷം രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു.

ഫ്രഞ്ച്

ഫ്രഞ്ച്

ഞാന്‍ ഫ്രഞ്ച് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ചു. അത്തരത്തിലൊരു കരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ നേട്ടമുണ്ടാക്കി.

ആരോപണം

ആരോപണം

35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്ന ഈ ബിസിനുസുകാരന് സ്വന്തമായി ഒരു വിമാനംപോലും ഉണ്ടായിരുന്നില്ല എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ഖത്തറും ഈജിപ്തും

ഖത്തറും ഈജിപ്തും

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗം നടത്തുന്നതിനിടെ കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം ബലപ്പെടുത്തുന്ന ചില രേഖകളും ട്വീറ്റ് ചെയ്തിരുന്നു. ഖത്തറും ഈജിപ്തും റാഫേല്‍ കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ കണക്കുകളും ഇന്ത്യ നടത്തിയ ഇടപാടിന്റെ കണക്കും താരതമ്യം ചെയ്തുള്ളതായിരുന്നു ട്വീറ്റ് ചെയ്ത രേഖകള്‍.

വിവരങ്ങള്‍ പുറത്തുവിടാനാവില്ല.

വിവരങ്ങള്‍ പുറത്തുവിടാനാവില്ല.

റാഫേല്‍ ഇടപാടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ഫ്രാന്‍സ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. രാഹുല്‍ പറഞ്ഞത് പോലെ വിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ല. അതെല്ലാം രഹസ്യമായ രേഖകളാണെന്നാണ് ഫ്രാന്‍സ് പ്രതികരിച്ചിരിക്കുന്നത്.

36 യുദ്ധവിമാനങ്ങള്‍

36 യുദ്ധവിമാനങ്ങള്‍

എന്നാല്‍ റാഫോല്‍ ഇടപാടില്‍ കോടികണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട് എന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും അടിയുറച്ച് നില്‍ക്കുയാണ്. 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 58000 കോടി രുപായാണ് ചെലവഴിച്ചതെന്നാണ് കണക്കുകള്‍.

അംബാനി

അംബാനി

അംബാനിയുടെ ഉടമസ്ഥതിയിലുള്ള റിലയന്‍സ് ഡിഫെന്‍സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഈ സാമ്പത്തിക ഇടപാട് നടത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ 10 ന് ഫ്രാന്‍സില്‍ സന്ദര്‍ശത്തിനിടേയായിരുന്നു പ്രധാനമന്ത്രി റാഫേല്‍ കരാറില്‍ ഒപ്പുവെച്ചത്.

സംവാദം

സംവാദം

രാജ്യത്തിന്റെ പ്രതിരോധ മന്ത്രിപോലും അറിയാതെയുള്ള ഈ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ അനില്‍ അംബാനി മോദിക്കൊപ്പം ഫ്രാന്‍സില്‍ ഉണ്ടായിരുന്നെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവങ്ങളൊക്കെ തുറന്ന സംവാദത്തിലൂടെ ചര്‍ച്ച ചെയ്യാനാണ് രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്.

English summary
Rahul Gandhi challenges PM Narendra Modi for debate on Rafale deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X