Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭയില്‍ നാടകീയരംഗങ്ങള്‍; രാഹുലിനെ തടസപ്പെടുത്തി അമിത് ഷായും രാജ്‌നാഥും; 'ഇങ്ങനെ പേടിക്കണോ'

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വാക്‌പോരുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രിമാരും. 2020 ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക്ക് സംഘര്‍ഷത്തെ ക്കുറിച്ച് മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവാനെ എഴുതിയ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചുള്ള ഒരു മാഗസിന്‍ ലേഖനം ഉയര്‍ത്തിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ തന്റെ പ്രസംഗം ആരംഭിച്ചത്.

പാങ്കോംഗ് തടാക പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 2020 മെയ് 5 ന് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മുന്‍ കരസേനാ മേധാവി ജനറല്‍ നരവാനെ, 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന തന്റെ പ്രസിദ്ധീകരിക്കാത്ത ഓര്‍മ്മക്കുറിപ്പില്‍ ഈ ഏറ്റുമുട്ടലിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. കൂടാതെ പുസ്തകത്തെക്കുറിച്ചുള്ള ഒരു ലേഖനം ഒരു പ്രശസ്ത മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Rahul Gandhi

ഇത് സംബന്ധിച്ചായിരുന്നു രാഹുല്‍ പ്രസംഗം തുടങ്ങിയത്. എന്നാല്‍ അത് ബി ജെ പി നേതാക്കള്‍ക്ക് അത്ര രസിച്ചില്ല. മാസികയുടെ പ്രിന്റൗട്ട് പിടിച്ചു കൊണ്ട് പുസ്തകത്തെക്കുറിച്ച് സംഭാഷണം ആരംഭിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ പ്രതിരോധ മന്ത്ര രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും ചേര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലിരിക്കെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. രാഹുല്‍ തന്റെ വാദത്തെ പിന്തുണയ്ക്കുന്നതിനായി നരവാനെയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ഉദ്ധരിക്കാന്‍ തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് തടസം ആരംഭിച്ചത്. രാഹുല്‍ പുസ്തകം ഉദ്ധരിക്കാന്‍ തുടങ്ങിയയുടനെ, പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകം ഉദ്ധരിക്കുന്നത് സഭയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രസ്താവിച്ചുകൊണ്ട് രാജ്നാഥ് സിംഗ് അതിനെ എതിര്‍ത്തു.

'രാഹുല്‍ ഉദ്ധരിക്കുന്ന പുസ്തകം സഭയില്‍ അവതരിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല,' രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രസിദ്ധീകരിക്കാത്ത കാര്യങ്ങള്‍ സഭയില്‍ ഉദ്ധരിക്കാന്‍ കഴിയില്ലെന്നും പാര്‍ലമെന്ററി കണ്‍വെന്‍ഷന് വിരുദ്ധമാണെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ഉറവിടങ്ങളെ മാത്രം ആശ്രയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അമിത് ഷായും ഇതിനെ പിന്തുണച്ചു.

ഔപചാരിക പ്രസിദ്ധീകരണം ഇല്ലാത്ത പരാമര്‍ശങ്ങള്‍ പാര്‍ലമെന്ററി രേഖകളുടെ ഭാഗമാകരുതെന്ന് അമിത് ഷാ പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കില്‍, അതില്‍ നിന്ന് അദ്ദേഹത്തിന് എങ്ങനെ ഉദ്ധരിക്കാനാകും എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. ലോക്‌സഭയില്‍ സ്പീക്കറുടെ റൂളിംഗ് അനുസരിക്കാത്ത ഒരു അംഗത്തെ എന്തുചെയ്യണമെന്ന് നമ്മള്‍ ചര്‍ച്ച ചെയ്യണം എന്ന് കിരണ്‍ റിജിജു നിര്‍ദ്ദേശിച്ചു.

ചൈനീസ് ടാങ്കുകള്‍ എന്ന പ്രയോഗം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് നടത്തിയതിനെ സഭയിലെ ബിജെപി നേതാക്കളും എതിര്‍ത്തു. എന്നാല്‍ പ്രതിപക്ഷ നേതാവിന് പിന്തുണയുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ചൈനയുമായി ബന്ധപ്പെട്ട വിഷയം വളരെ സെന്‍സിറ്റീവ് ആണ് എന്നും ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം എന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസംഗം തടസപ്പെടുത്താന്‍ ആവര്‍ത്തിച്ചുള്ള ഇടപെടലുകള്‍ ട്രഷറി ബെഞ്ചില്‍ നിന്നുണ്ടായതോടെ 'അവരെ ഇത്രയധികം ഭയപ്പെടുത്തുന്നതെന്താണ് എന്നും അവര്‍ക്ക് ഭയമില്ലെങ്കില്‍, തന്നെ വായിക്കാന്‍ അനുവദിക്കണം' എന്നും രാഹുല്‍ പറഞ്ഞു. താന്‍ ഉദ്ധരിക്കുന്ന ലേഖനവും പുസ്തകവും 100% ആധികാരികമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ബിജെപിയുടെ തേജസ്വി സൂര്യ തന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ദേശസ്നേഹത്തെ ചോദ്യം ചെയ്തതിനാലാണ്് സംസാരിക്കാന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+